പുനലൂർ -ചെങ്കോട്ട പാതയിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന
Monday, April 29, 2024 6:54 AM IST
കൊല്ലം: വൈദ്യുതീകരണ ജോലികൾ അവസാനഘട്ടത്തിലേക്ക് എത്തുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ സോമേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു മിന്നൽ പരിശോധന നടത്തിയത്. പുരോഗമിക്കുന്ന വൈദ്യുതീകരണ ജോലികളിൽ തകരാറുണ്ടോയെന്നു വിലയിരുത്താനായിരുന്നു അപ്രതീക്ഷിത പരിശോധന.

ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള 49 കിലോമീറ്റർ ദൂരത്തെ റെയിൽപ്പാതയിലെ ആറു തുരങ്കങ്ങളിലും അന്പതിലധികം വളവുകളിലും നിരവധി പാലങ്ങളിലും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. വൈദ്യുതി ലൈനുകളിൽ തകരാർ ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പഠനങ്ങളും പരിശോധനകളും മൂന്നു ദിവസം ഉണ്ടാകും. പരിശോധനയിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ചർച്ചചെയ്തു പരിഹരിച്ച ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ.

വൈദ്യുതീകരണജോലികൾ പൂർത്തിയായാൽ ചെങ്കോട്ട വഴി തമിഴ്നാട്ടിലേക്കും കൊല്ലത്തേക്കും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും. നിലവിൽ കൊല്ലം മുതൽ പുനലൂർ വരെ റെയിൽ പാതയിൽ ഒന്നര വർഷം മുമ്പ് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കി ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. തുരങ്കങ്ങളും കണ്ണറപ്പാലങ്ങളുമുള്ള ദുർഘട മേഖലയിൽ കഴിഞ്ഞ വർഷമാണ് വൈദ്യുതീകരണ ജോലികൾ ആരംഭിച്ചത്.