മലയോര മേഖലയിൽ കുടിവെള്ള ക്ഷാമവും കാട്ടുതീ ഭീതിയും
Monday, April 29, 2024 6:54 AM IST
വെള്ളറട: വേനൽ രൂക്ഷമായതോടെ മലയോര മേഖലയില്‍ കുടിവെള്ള ദൗര്‍ലഭ്യം രൂക്ഷമാകുന്നു. പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് വലിയ തോതില്‍ താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് കിണറുകളില്‍ വലിയതോതില്‍ വെള്ളം കുറഞ്ഞത്. കുളങ്ങളും തോടുകളും വറ്റിവരണ്ട നിലയിലായി. ഇതോടെ ശുദ്ധജല ക്ഷാമം പലേടത്തും രൂക്ഷമാകുകയാണ്.

നെയ്യാറിന്‍റെ ഇടതുകര കനാലില്‍ വെള്ളമെത്താത്തതു മൂലം കനാല്‍ പരിസരത്തെ കര്‍ഷകരും പ്രതിസന്ധിയിലാണ്. ജലവിതരണ പദ്ധതികളിലൂടെ വെള്ളമെത്തുന്നുണ്ടെങ്കിലും വെള്ളം ഉപയോഗിക്കാനാകാത്തതാണെന്ന് ഉപഭോക്താക്കള്‍ പരാതി പറയുന്നു.

മിക്കപ്പോഴും ക്ലോറിനേറ്റ് ചെയ്യാത്തതും ചെളി കലര്‍ന്ന വെള്ളവുമാണ് വാട്ടര്‍ അഥോറിറ്റി ടാപ്പുകളില്‍ ലഭ്യമാകുന്നത്. ജല വിതരണ പദ്ധതികളില്‍ നവീകരണം നടത്തി ജലക്ഷാമം പരിഹരിക്കുന്നതിനു നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ആര്യങ്കോട് പഞ്ചായത്തിലെ കിഴക്കന്‍ മലയിലെ ജലവിതരണ സംഭരണശാലയുടെ പണികള്‍ നടന്നുവരുന്നതേയുള്ളൂ. ജല സമൃദ്ധമായിരുന്ന കുളങ്ങള്‍ പോലും വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ വരള്‍ച്ചയുടെ പിടിയിലായത് മലയോര പ്രദേശത്തെ കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു.

ജലാശയങ്ങളുടെ വരള്‍ച്ച പച്ചക്കറി കൃഷിയെ ഉള്‍പ്പെടെ ബാധിക്കുന്നുണ്ട്. ഇതിനിടെ മലയോര മേഖലകളില്‍ കാട്ടുതീ ഭീഷണിയുമുണ്ട്. കടുത്ത വേനലില്‍ വെള്ളറട, അമ്പൂരി പഞ്ചായത്തുകളിലെ മലപ്രദേശങ്ങളില്‍ തീപിടുത്തം ഉണ്ടാകുന്നത് പതിവാണ്.