കുടിവെള്ളപൈപ്പിന്‍റെ ചോര്‍ച്ച പരിഹരിച്ചു ; ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളത്തിനായി വൈകുന്നേരംവരെ കാത്തിരിക്കണം
Tuesday, April 30, 2024 12:49 AM IST
തിരുവനന്തപുരം : അരുവിക്കരയില്‍ നിന്നു മണ്‍വിള ടാങ്കിലേക്കുള്ള പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്ന മുടങ്ങിയ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കുടിവെള്ളം എത്തണമെങ്കില്‍ ഇന്നു രാത്രിവരെയെങ്കിലും ജനങ്ങള്‍ കാത്തിരിക്കണം.

അരുവിക്കരയില്‍ നിന്നും വെള്ളം മണ്‍വിളയിലേക്ക് എത്തിക്കുന്ന പൈപ്പിന്‍റെ ചോര്‍ച്ച ഇന്നലെ ഉച്ചയോടെയാണ് പരിഹരിച്ചത്. ഇതേ തുടര്‍ന്ന് അരുവിക്കരയില്‍ നിന്നുള്ള പമ്പിംഗും പുനരാരംഭിച്ചു. എന്നാല്‍ രാത്രി വൈകിയും നഗരത്തിനുള്ളില്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും വെള്ളം എത്തിയിട്ടില്ല. താഴ്ന്ന പ്രദേശങ്ങളില്‍ ഇന്ന് രാവിലെ വെള്ളം എത്തുമെന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ രാത്രിയോടെയേ വെള്ളമെത്തുകയുള്ളെന്നുമാണ് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നത്.

അരുവിക്കരയില്‍ നിന്നു മണ്‍വിള ടാങ്കിലേക്കുള്ള 900 എംഎംപിഎസ്‌സി പൈപ്പ് ലൈനില്‍ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപമാണ് ചോര്‍ച്ച കണ്ടെത്തിയത്. ശനിയാഴ്ച്ച മുതല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളവിതരണം തടസപ്പെട്ടിരുന്നു. ഇതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടി ലായിരുന്നു.

മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂര്‍, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗര്‍, ചെറുവയ്ക്കല്‍, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, പുലയനാര്‍ക്കോട്ട, കരിമണല്‍, കുഴിവിള, മണ്‍വിള, കുളത്തൂര്‍, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, സിആര്‍പിഎഫ്, ടെക്‌നോപാര്‍ക്ക്, ആക്കുളം, തൃപ്പാദപുരം, കിന്‍ഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിലാണ് ജലവിതതരണം മുടങ്ങിയത്.