നിർമിത ബുദ്ധി നിർണായകം ആകുമെന്ന് വിദഗ്ധൻ
Tuesday, April 30, 2024 1:02 AM IST
തിരുവനന്തപുരം: ആഗോള സന്പദ് വ്യവസ്ഥയിൽ നിർമിത ബുദ്ധിയുടെ (എഐ) സ്വാധീനം പത്തു വർഷത്തിനുള്ളിൽ ഏഴു ട്രില്യണ്‍ മുതൽ 15 ട്രില്യണ്‍ ഡോളർ വരെയാകുമെന്ന് ഡിജിമെന്‍റേഴ്സ് സിഇഒയും സഹസ്ഥാപകനുമായ ശ്രീ ശ്രീനിവാസൻ പറഞ്ഞു.

ജപ്പാനും യുഎസും ആയിരിക്കും ഇക്കാര്യത്തിൽ മുൻപന്തിയിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. ’എ.ഐ: ബിയോണ്ട് ദി ഹൈപ്പ് ആൻഡ് ബാക്ക് ലാഷ് ’ എന്ന വിഷയത്തിൽ ടെക്നോപാർക്കിലെ ഐടി സൊല്യൂഷൻ പ്രൊവൈഡർ കന്പനിയായ റിഫ്ളക്‌ഷൻസ് ഇൻഫോ സിസ്റ്റംസ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുകളുടെ വലിയൊരു പങ്ക് ഭാവിയിൽ നിർമിത ബുദ്ധി അധിഷ്ഠിത ഓട്ടോമേഷനിലേക്ക് മാറുമെന്ന് ന്യൂയോർക്ക് സിറ്റി, ദി മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, കൊളംബിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ചീഫ് ഡിജിറ്റൽ ഓഫീസർ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ ശ്രീനിവാസൻ പറഞ്ഞു. എ ഐ അധിഷ്ഠിത ജോലികളിൽ ഭൂരിഭാഗവും ജപ്പാനും യുഎസും കൈയടക്കുന്പോൾ ഇന്ത്യയ്ക്കും ചൈനയ്ക്കും അതിന്‍റെ ശതമാനം കുറവായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ തന്നെ വലുതാണ്. സാങ്കേതികവിദ്യയുടെ പാത പിന്തുടരുന്ന പ്രവർത്തനം കടുപ്പമേറിയതാണ്. തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ടു വേണം നിർമിത ബുദ്ധിയെ കുറിച്ച് ചിന്തിക്കാനെന്നും അദ്ദേഹം പറഞ്ഞു.
എഐയുടെ ആഘാതം എല്ലാ വ്യവസായങ്ങളെയും സാന്പത്തികമായടക്കം സ്വാധീനിക്കും. തൊഴിൽ മേഖലയിലും ഇതിന്‍റെ പ്രതിഫലനമുണ്ടായിരിക്കും.

നിർമിത ബുദ്ധി വരുത്തിയേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ജാഗരൂകരായിരിക്കുന്നതിനൊപ്പം അതിനെ സൂക്ഷ്മമായി ശ്രദ്ധിക്കാനും പുതിയ നൈപുണ്യങ്ങൾ പഠിച്ചെടുക്കാനും ശ്രീ ശ്രീനിവാസൻ നിർദേശിച്ചു. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് സിഇഒ ദീപ സരോജമ്മാൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.