നിലമ്പൂര്‍ ജനതപ്പടിയിലെ കലുങ്ക് നിര്‍മാണം: ഗതാഗത കുരിക്കില്‍പ്പെട്ട് യാത്രക്കാര്‍ വലഞ്ഞു
Friday, March 29, 2024 4:41 AM IST
നിലമ്പൂര്‍: അന്തര്‍ സംസ്ഥാന പാതയായ കെഎന്‍ജി റോഡില്‍ ജനതപ്പടിയില്‍ പകല്‍ സമയങ്ങളില്‍ മാത്രം നടക്കുന്ന കലുങ്ക് നിര്‍മാണമാണ് ജനങ്ങളെ വലച്ചത്. നിലമ്പൂര്‍ ടൗണ്‍ വികസനത്തിന്‍റെ ഭാഗമായി മാസങ്ങളായി നടത്തി വരുന്ന പ്രവൃത്തിയുടെ ഭാഗമായാണ് ജനതപ്പടിയിലെ കലുങ്ക് നിര്‍മാണം.

വ്യാഴാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത കുരുക്കാണ് മണിക്കൂറുകളോളം നീണ്ടുനിന്നത്. ഗതാഗത കുരുക്കില്‍പ്പെട്ട യാത്രക്കാര്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ മണിക്കൂറുകളോളം പെട്ടതോടെ വിയര്‍പ്പില്‍ കുളിച്ചു.

40 ഡിഗ്രി ചൂടാണ് വ്യാഴാഴ്ച നിലമ്പൂരില്‍ അനുഭവപ്പെട്ടത്. കുരുക്കില്‍ കുടുങ്ങിയ പല സ്വകാര്യ ബസുകള്‍ക്കും ട്രിപ്പുകള്‍ മുടങ്ങി. ചന്തക്കുന്നില്‍ നിന്ന് നിലമ്പൂരിലേക്കുള്ള രണ്ട് കിലോമീറ്റര്‍ എത്താന്‍ പലരും മണിക്കൂറുകള്‍ എടുത്തു. ചുങ്കത്തറ, കരുളായി, കാളികാവ്, അകമ്പാടം ഭാഗങ്ങളില്‍ നിന്ന് നിലമ്പൂരിലേക്ക് എത്തേണ്ട ബസുകള്‍ പലതും ചക്കാലക്കുത്ത്-വീട്ടിക്കുത്ത് വഴിയാണ് ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയത്.

പ്രധാന റോഡ് ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ പോക്കറ്റ് റോഡുകളിലേക്ക് കയറി വാഹനങ്ങളും കുരുക്കില്‍പ്പെട്ടു. രാത്രി സമയത്തു കൂടി കലുങ്ക് നിര്‍മാണം നടത്തിയിരുന്നെങ്കില്‍ ജനങ്ങളെ വലച്ച ഗതാഗത കുരുക്ക് ഒഴിവാക്കാമായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

വയനാട് മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനും ഗതാഗതക്കുരുക്കില്‍പ്പെട്ടു. നിലമ്പൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാട്ടുകാര്‍ പെടാപ്പാട് പെട്ടെങ്കിലും വിജയിച്ചില്ല. ഇരുചക്രവാഹനങ്ങളില്‍ എത്തിയവരാണ് പൊള്ളുന്ന ചൂട് നേരിട്ട് ഏറ്റുവാങ്ങിയത്. ഡിസംബറില്‍ തീരുമെന്ന് പറഞ്ഞ് തുടങ്ങിയ ടൗണ്‍ വികസനമാണ് മാര്‍ച്ച് തീരുവാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും പാതിവഴിയില്‍ നില്‍ക്കുന്നത്.