സ്റ്റോപ്പ് മെമ്മോക്ക് പുല്ലുവില: 150 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു അനധികൃത ചെങ്കൽ ഖനനം
Monday, April 22, 2024 5:09 AM IST
മുക്കം: പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ചെങ്കൽ ഖനനം തുടരുന്നതായി പരാതി. ഇതോടെ കാരശേരി പഞ്ചായത്തിലെ 11, 17 വാർഡുകളിൽപെട്ട കണ്ണാട്ടുകുഴി, കൂടാം പൊയിൽ, പട്ടർചോല, ഓടത്തെരു എന്നീ പ്രദേശങ്ങളിലെ 150 ഓളം വരുന്ന കുടുംബങ്ങൾ ചെങ്കൽ ഖനനം മൂലം ദുരിതത്തിലായിരിക്കുകയാണ്.

നാട്ടുകാരുടെ പരാതിയെ തുടർന്ന് കാരശേരി പഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയിൽ കുടിവെള്ള സ്രോതസുകൾ, കുടിവെള്ള പദ്ധതികൾ, നീർച്ചാലുകൾ എന്നിവയിലെ കുടിവെള്ള ലഭ്യതയെ സാരമായി ബാധിക്കുന്നതായി കണ്ടെത്തുകയും ഏപ്രിൽ 16ന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റോപ്പ് മെമ്മോ മറികടന്നാണ് ഇപ്പോൾ ചെങ്കൽ ക്വാറി ഇവിടെ പ്രവർത്തിക്കുന്നത്.

2019 ൽ കുടിവെള്ള ക്ഷാമം മൂലം പ്രദേശത്തു ഖനനം നിർത്തിവച്ചിരുന്നു. എന്നാൽ വീണ്ടും എങ്ങനെയാണു ഇവർക്ക് അനുമതി കിട്ടുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.നിരവധി ലോഡുകളാണ് ഓരോ ദിവസവും ഇവിടെ നിന്നും പോകുന്നത്.

കുടിവെള്ള ക്ഷാമത്തിന് പുറമെ പൊടിശല്യവും രൂക്ഷമാണ്. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നാട്ടുകാരെയും പഞ്ചായത്തിനെയും വെല്ലുവിളിച്ചാണ് ഇവിടെ ഖനനം നടത്തുന്നതെന്നും ഇനിയും നടപടി ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറയുന്നു.