തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണകേന്ദ്രത്തില്‍ ജീവനക്കാരെ ബുദ്ധിമുട്ടിച്ചെന്ന് ആക്ഷേപം
Sunday, April 28, 2024 6:08 AM IST
ചേര്‍ത്തല: വോട്ടെടുപ്പുകഴിഞ്ഞ് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണകേന്ദ്രങ്ങളില്‍ എത്തിക്കാനെത്തിയ പോളിംഗ് ഉദ്യോഗസ്ഥരും ജീവനക്കാരും പരാതികളുമായി രംഗത്ത്.‍

ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജും അരൂരില്‍ ചേര്‍ത്തല എന്‍എസ്എസ് കോളജുമായിരുന്നു വോട്ടിംഗ് മെഷീന്‍ അടക്കമുള്ള വിതരണകേന്ദ്രങ്ങള്‍. വോട്ടെടുപ്പു വൈകിയപോലെതന്നെ പല ബൂത്തുകളിലെയും ചുമതലക്കാര്‍ സാമഗ്രികളെല്ലാം മടക്കി നല്‍കി മടങ്ങിയപ്പോള്‍ പുലര്‍ച്ചെ അഞ്ചുവരെ പിന്നിട്ടിരുന്നു. ഇതിനിടെ‍ വിതരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പു ചുമതലയ്ക്കു പോയ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കങ്ങളും വാക്കേറ്റവുമുണ്ടായതായാണ് വിവരം.

സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായത് അരൂരിലെ കേന്ദ്രമായ എന്‍എസ്എസ് കോളജിലും. ഇതിനെതിരേ അധ്യാപകരടക്കം കളക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ടത്രേ. യന്ത്രങ്ങള്‍ തിരികെയേല്‍പ്പിക്കുന്നതു മുതല്‍ ഭക്ഷണ വിതരണത്തില്‍വരെ തര്‍ക്കമുയര്‍ന്നു. തെരഞ്ഞെടുപ്പിനു മുമ്പു നടന്ന മൂന്ന് ഘട്ട പരിശീലനത്തിലും പറയാത്ത കാര്യങ്ങളാണ് രാത്രി വൈകി തെരഞ്ഞെടുപ്പു സാമഗ്രികളുമായി എത്തിയപ്പോള്‍ പോളിംഗ് ഉദ്യോഗസ്ഥരോട് സ്വീകരിക്കാന്‍ നിന്നവര്‍ ആവശ്യപ്പെട്ടതെന്ന് ചേര്‍ത്തലയിലെ ഒരു അധ്യാപകന്‍ പറഞ്ഞു.

വിതരണ സമയത്ത് നല്‍കിയ ലിസ്റ്റില്‍ മടക്കി നല്‍കേണ്ട പോളിംഗ് സാമഗ്രികളുടെ വിശദമായ നോട്ടീസ് ഉണ്ടായിരുന്നു. എന്നാല്‍ അതിന് കടകവിരുദ്ധമായി പല കാര്യങ്ങളും ആവശ്യപ്പെട്ടെന്നാണ് പരാതി.

രണ്ടുദിവസമായി ശരിയായ ഉറക്കമോ ഭക്ഷണമോ ലഭിക്കാതെ എത്തിയ ഉദ്യോഗസ്ഥന്മാര്‍ ഇതോടെ ക്ഷുഭിതരായി. ഇതാണ് തര്‍ക്കങ്ങള്‍ക്കും വാക്കേറ്റത്തിനും ഇടയാക്കിയത്.

തെരഞ്ഞെടുപ്പിനു നിയോഗിക്കപ്പെട്ടവര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടി. ഉദ്യോഗസ്ഥരുടെ ജീവനക്കാരെയും അധ്യാപകരെയും അപമാനിക്കുന്നതരത്തില്‍ മൈക്കിലൂടെപോലും വാക്കുകളുപയോഗിച്ചതായ പരാതികളും ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ചില ഭാഗത്തുനിന്നും തെരഞ്ഞെടുപ്പു താമസിച്ചതിന്‍റെ നീരസങ്ങളുണ്ടായതൊഴിച്ചാല്‍ തര്‍ക്കങ്ങളില്ലാതെയാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും കേന്ദ്രത്തില്‍ സാമഗ്രികള്‍ തിരികെവാങ്ങിയതെന്നും വിതരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.