വര‍ള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണം: കേരള കോണ്‍ഗ്രസ്
Saturday, May 4, 2024 3:34 AM IST
തൊടുപുഴ: ജില്ലയില്‍ കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു.

ഏലം, ജാതി, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയ കൃഷികള്‍ ആവശ്യത്തിനു വെള്ളം ലഭിക്കാതെ നശിച്ചിരിക്കുകയാണ്. ഇതിനോടകം 60 ശതമാനത്തോളം കൃഷികള്‍ ഉണങ്ങി നശിച്ചു. അമ്പതു ശതമാനത്തിലധികം കൃഷിനാശം സംഭവിച്ചാല്‍ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും അടിയന്തര കേന്ദ്രസഹായത്തിന് നിവേദനം നല്‍കുകയും ചെയ്യേണ്ടതാണ്.

ദുരന്തനിവാരണ നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

ജില്ലയിലെ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇവിടെ കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ തയാറാകണം. സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി പാക്കേജിനായി നേരത്തെ പ്രഖ്യാപിച്ച 12,000 കോടിയില്‍നിന്നു ജില്ലകള്‍ക്ക് പണമനുവദിക്കേണ്ട ഘട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷിനാശം: സര്‍ക്കാര്‍ ഇടപെടണം

തൊടുപുഴ: ജില്ലയില്‍ വരള്‍ച്ചമൂലം വ്യാപകമായ കൃഷിനാശം സംഭവിച്ച വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മാത്യു ആവശ്യപ്പെട്ടു.

വരള്‍ച്ച മൂലം ഹൈറേഞ്ച് മേഖലയില്‍ ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ കാര്‍ഷികോത്പന്നങ്ങള്‍ വ്യാപകമായി നശിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ അടിയന്തരമായി കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.