സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
Monday, May 6, 2024 3:39 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്നും രാത്രികാല ചികിത്സയ്ക്ക് റെസിഡൻഷ്യൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ.

പൊതു പ്രവർത്തകൻ സമർപ്പിച്ച പരാതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരൻ തൃപ്തനല്ലെന്നു കണ്ട് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി സംസ്ഥാന ആരോഗ്യവിഭാഗത്തോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു.

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്താണ് വണ്ടിപ്പെരിയാർ. പഞ്ചായത്തിലെ 23 വാർഡുകളിലെയും ഗോത്രവർഗ കോളനികളിലെയും തോട്ടം തൊഴിൽ മേഖലയിലെയും സാധാരണക്കാരും ശബരിമല തീർഥാടകരും ആശ്രയിക്കുന്ന ആരോഗ്യ സ്ഥാപനത്തിൽ 1998 ൽ നിലവിലുണ്ടായിരുന്ന സ്റ്റാഫ് പാറ്റേൺ മാത്രമാണ് ഇപ്പോഴും തുടരുന്നത്.

രാത്രികാല ചികിത്സയില്ലാത്തതിനാൽ രോഗി മരിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു. ശബരിമല തീർഥാടന കാലത്ത് പോലും രാത്രികാല ചികിത്സക്ക് ഇവിടെ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. സാമൂഹ്യ പ്രവർത്തകൻ സജി പി. വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.