ജലക്ഷാമം: കൊടുവള്ളി നഗരസഭാ കൗണ്‍സിലർമാർ എൻജിനീയറെ ഉപരോധിച്ചു
Tuesday, May 7, 2024 5:09 AM IST
താമരശേരി: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി വാട്ടർ അഥോറിറ്റി അസി.എൻജിനിയറെ കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദുവിന്‍റെ നേതൃത്വത്തിൽ കൗണ്‍സിലർമാർ ഉപരോധിച്ചു.

വാട്ടർ അഥോറിറ്റിയുടെ വിതരണ ശൃംഖലയിൽ ആഴ്ചകളായി വെള്ളം എത്തുന്നില്ല. ഇതു കാരണം വാട്ടർ അഥോറിറ്റി ഉപഭോക്താക്കളും കൂടി നഗരസഭാ കുടിവെള്ള പദ്ധതിയെ ആശ്രയിക്കാൻ തുടങ്ങിയപ്പോൾ നഗരസഭയുടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി.

ഈ സാഹചര്യത്തിൽ അടിയന്തരമായി വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭാംഗങ്ങൾ വാട്ടർ അഥോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. വേനൽ കനത്തതോടെ ദിവസേന 60,000 ലിറ്റർ കുടിവെള്ളമാണ് വാഹനത്തിൽ വിവിധ ഡിവിഷനുകളിൽ വിതരണം ചെയ്യുന്നത്. ഇതിൽ 20,000 ലിറ്റർ വെള്ളം നരിക്കുനി വാട്ടർ അഥോറിറ്റിയിൽ നിന്നാണ് ലഭ്യമാക്കിയിരുന്നത്. ബാക്കി 40,000 ലിറ്റർ വെള്ളം പ്രാദേശിക കിണറുകളിൽ നിന്നാണ് ശേഖരിച്ചിരുന്നത്.

പ്രദേശിക കിണറുകളിൽ നിരന്തരം വെള്ളം ശേഖരിച്ചപ്പോൾ കിണറുകൾ വറ്റി. അതോടൊപ്പം നരിക്കുനി വാട്ടർ അഥോറിറ്റിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന വെള്ളത്തിൽ കുറവ് വരുകയും ചെയ്തു.

ജല വിതരണം പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമെന്ന എക്സിക്യുട്ടീവ് എൻജിനിയറുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.

നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എൻ.കെ.അനിൽകുമാർ, ആയിഷ ഷഹനിദ, കൗണ്‍സിലർമാരായ ഷരീഫ കണ്ണാടിപ്പൊയിൽ, ശിവദാസൻ, റംസിയ മോൾ, സുബു സലാം, കെ.കെ.പ്രീത, അഷ്റഫ് ബാവ, ഷബ്ന നാസർ, ഷഹർബാൻ അസൈനാർ തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.