ഫണ്ടിന്‍റെ അഭാവം: ജില്ലാ കൃഷിഫാമിലെ കാട്ടാന പ്രതിരോധ മതിൽ നിർമാണം നിലച്ചു
Tuesday, May 7, 2024 5:09 AM IST
പേരാന്പ്ര: വന്യമുഗ ശല്യം തടയാൻ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിൽ പെരുവണ്ണാമൂഴിയിലുള്ള കൂത്താളി ജില്ലാ കൃഷിഫാമിനു ചുറ്റും ആരംഭിച്ച ആന പ്രതിരോധ മതിൽ നിർമാണം പകുതി വഴിയിൽ നിർത്തി.

ഫണ്ടിന്‍റെ അഭാവമാണ് പ്രവൃത്തി നിലയ്ക്കാൻ കാരണമെന്നാണ് സൂചന. വനവും പുഴയും അതിർത്തിയായി വരുന്ന ഭാഗത്ത് മൊത്തം 900 മീറ്റർ ദൂരത്തിലാണു മതിൽ നിർമിക്കേണ്ടത്. ഇതിൽ 300 മീറ്റർ ദൂരത്തിലാണ് പ്രഥമ ഘട്ടത്തിൽ പ്രവൃത്തി തുടങ്ങിയത്. ഇതിനായി 80 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പണമൊന്നും ഇതുവരെ നൽകിയിട്ടില്ലെന്നാണു ലഭിക്കുന്ന സൂചന.

2.80 മീറ്റർ ഉയരത്തിൽ കോണ്‍ക്രീറ്റ് മതിലാണു നിർമിക്കുന്നത്. മതിൽ ഒന്നര മീറ്റർ ഉയരത്തിലെത്തിയപ്പോഴാണ് പ്രവൃത്തി നിലച്ചത്. താമസംവിനാ പണി പൂർത്തിയാക്കിയില്ലെങ്കിൽ വന്യജീവി ശല്യം കൊണ്ടു ജില്ലാ കൃഷി ഫാം പൊറുതി മുട്ടും. ഫണ്ട് ലഭ്യമാക്കിയാൽ മതിൽ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്ന് കരാറുകാർ പറയുന്നു. മട്ടന്നൂരിലുള്ള കരാറുകാരാണു പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

ലാൻഡ് ഡെവലപ്മെന്‍റ് കോർപറേഷനാണ് മതിൽ നിർമ്മാണ ചുമതല. ഓരോ വർഷവും ലക്ഷങ്ങളുടെ നാശനഷ്ടമാണു വന്യമൃഗ ശല്യം കാരണം ജില്ലാ കൃഷിഫാമിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു അറുതി വരുത്താനാണ് ആന പ്രതിരോധ മതിൽ നിർമിക്കാൻ തീരുമാനിച്ചത്. മതിൽ നിർമാണം സമയബന്ധിതമായി പുർത്തിയാക്കിയില്ലെങ്കിൽ ഫാം അടച്ചു പൂട്ടേണ്ടി അവസ്ഥ വരുമെന്നാണ് ആശങ്ക.