അപകട ഭീഷണിയുയർത്തി റോഡരുകിലെ കുഴി
Friday, May 10, 2024 5:09 AM IST
കോടഞ്ചേരി: അഗസ്ത്യാൻമുഴി -കൈതപ്പൊയിൽ റോഡരുകിലെ കുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു.

സിലോണ്‍ കടവ് പാലത്തിനും കറ്റ്യാടിനും ഇടയിലായി ഏകദേശം അഞ്ചുമാസം മുന്പാണ് റോഡരുകിൽ കുഴിയെടുത്തത്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാനാണ് ഓവുചാലിനോട് ചേർന്ന് കുഴിയെടുത്തത്.

ഈ കുഴി മൂടാൻ അധികൃതർ തയാറാകുന്നില്ല. നിരവധി അന്തർ സംസ്ഥാന വാഹനങ്ങൾ അടക്കം കടന്നുപോകുന്ന റോഡരുകിലാണ് കുഴിയുള്ളത്. ഈ ഭാഗത്ത് സുരക്ഷാ മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടുമില്ല.

പല ഇരുചക്ര വാഹനങ്ങളും ഈ കുഴിയിൽ വീണിട്ടുണ്ടെങ്കിലും യാത്രക്കാർ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.