ശാരീരിക പരിമിതികൾക്കിടയിലും എ പ്ലസ് നേട്ടവുമായി സൂര്യദേവ്
Thursday, May 9, 2024 4:16 AM IST
തൃപ്പൂണിത്തുറ: ശാരീരിക പരിമിതികൾക്കിടയിലും ഒന്പത് എപ്ലസ് നേട്ടവുമായി സൂര്യദേവ്. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച സൂര്യദേവ് തൃപ്പൂണിത്തുറ ഗവ. സംസ്കൃത ഹൈസ്കൂളിൽ നിന്നാണ് പത്താം ക്ലാസിൽ ഒന്പത് എ പ്ലസും ഒരു ബി പ്ലസുമായി മികവ് തെളിയിച്ചത്.

കഴിഞ്ഞ അത്തം ഘോഷയാത്രയിൽ കൊച്ചി രാജാവിന്‍റെ വേഷത്തിൽ വീൽചെയറിൽ സഞ്ചരിച്ച് കാണികളുടെ മനം കവർന്ന സൂര്യദേവ് മികച്ച ചിത്രകലാകാരനുമാണ്. തൃപ്പൂണിത്തുറയിൽ ഔദ്യോഗിക പരിപാടിക്ക് വന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ചിത്രം വരച്ച് സൂര്യദേവ് മന്ത്രിക്ക് സമ്മാനിച്ചത് ഏറെ കൗതുകമായിരുന്നു.

ഇടുക്കി സ്വദേശികളായ വിജയകുമാറും ജിജിമോളുമാണ് സൂര്യദേവിന്‍റെ മാതാപിതാക്കൾ. 24 വർഷമായി തൃപ്പൂണിത്തുറയിലുള്ള സൂര്യദേവിന്‍റെ കുടുംബം തൃപ്പൂണിത്തുറ വടക്കേക്കോട്ട മുല്ലയ്ക്കൽ നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ്. പ്ലസ് വണ്ണിന് ബയോമാത്സ് എടുത്ത് ശാസ്ത്രജ്ഞനാകാൻ ഇഷ്ടപ്പെടുന്ന സൂര്യദേവന് മോട്ടോർ ഘടിപ്പിച്ച ഒരു വീൽചെയർ ലഭിച്ചാൽ മറ്റുള്ളവരെ ആശ്രയിക്കാതെ സഞ്ചരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഗവ.ഗേൾസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി സൂര്യഗായത്രി സഹോദരിയാണ്.