പുറത്തുവരുന്നത് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍: കെ. സുരേന്ദ്രന്‍
പുറത്തുവരുന്നത് ക്രൈസ്തവ  ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍:  കെ. സുരേന്ദ്രന്‍
Thursday, April 11, 2024 2:03 AM IST
താമരശേരി: കേരളാ സ്റ്റോറി സിനിമ വിവാദമാക്കുന്നതിനു പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്.

ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും ഇസ്‌ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്‍റും തമസ്‌കരിക്കുകയാണെന്ന് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്‍റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്‍റെയും സമ്മര്‍ദത്തിനു വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണ്. അതുകൊണ്ട് ഈ ചിത്രത്തിനു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്.


വിവാദമാക്കുന്നതിന് പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണ്. വര്‍ഗീയ ശക്തികളുടെ വോട്ടുകൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാന്‍ പോകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.