തിരുവനന്തപുരം: സഞ്ജു സാംസണെ ചാന്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ വിവാദപരാമർശം നടത്തിയ മുൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ മൂന്നു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.

വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തേ ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്‍റെർ സായി കൃഷ്ണൻ, ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരേയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.


ഫ്രാഞ്ചെെസി ടീമുകൾ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയതുകൊണ്ടുതന്നെ അവർക്കെതിരേ നടപടികൾ തുടരേണ്ടതില്ലെന്നും ടീം മാനേജ്മെന്‍റിൽ അംഗങ്ങളെ ഉൾപ്പെടുത്തുന്പോൾ ജാഗ്രത പുലർത്താൻ നിർദേശം നല്കാനും യോഗം തീരുമാനിച്ചു.

കൂടാതെ സഞ്ജു സാംസണിന്‍റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനൽ അവതാരക എന്നിവർക്കെതിരേ നഷ്ടപരിഹാരത്തിന് കേസ് നൽകാനും ജനറൽബോഡി യോഗത്തിൽ തീരുമാനമായി.

ചാന്പ്യൻസ് ട്രോഫിയിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്ത വിഷയത്തിൽ കെസിഎ വേണ്ട പിന്തുണ നൽകിയില്ലെന്നായിരുന്നു ശ്രീശാന്തിന്‍റെ വിമർശനം.