ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കർണാടക സ്വദേശി
Tuesday, June 3, 2025 2:07 AM IST
കണ്ണൂർ: പാറക്കണ്ടി ചെട്ടിയാർ കുളത്തിന് സമീപം ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞു. കർണാടക ഹാദാധി സ്വദേശി രവിയാണ് (50) മരിച്ചത്. കഴിഞ്ഞ 27ന് രാവിലെയാണ് ഇയാളെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ജാത മൃതദേഹം എന്ന നിലയിൽ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഭാര്യ രൂപ, മക്കൾ ലിംഗരാജ്, മല്ലേഷ് എന്നിവർ എത്തിയാണ് തിരിച്ചറിഞ്ഞത്. പോസ്റ്റുമോർട്ടത്തിൽ മൃതദഹത്തിന്‍റെ വലത് കൈയിൽ കന്നഡയിൽ ഭാര്യയുടെ പേര് പച്ച കുത്തിയത് കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണമാണ് ബന്ധുക്കളിലെത്തിച്ചത്. ടൗൺ എസ്ഐ റഷീദ് കർണാടക പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം പയ്യാന്പലത്ത് സംസ്കരിച്ചു.