പൈപ്പ് ലൈൻ പൊ ട്ടിയിട്ട് ആറുമാസം; കുടിവെള്ളം ഓടയിലേക്ക് ഒഴുകുന്നു
Sunday, April 28, 2024 6:32 AM IST
കൊല്ലം: കടുത്ത വേനലിൽ വെള്ളത്തിനായി ബുദ്ധിമുട്ടുമ്പോൾ ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം ഓടയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ആറുമാസം കഴിഞ്ഞു. മുണ്ടയ്ക്കൽ കളക്ടറുടെ ബംഗ്ലാവിനടുത്തുള്ള കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് കാര്യാലയത്തിന് മുന്നിലുള്ള ഓടയിലേക്കാണ് പൈപ്പ് ലൈൻ പൊട്ടി ഒഴുകുന്നത്. മുമ്പ് ഈ പൈപ്പ് ലൈൻ പൊട്ടുകയും തുടർന്ന് അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു.

പമ്പിംഗ് ഉള്ള സമയങ്ങളിൽ അറ്റകുറ്റപ്പണി ചെയ്ത ഭാഗത്തുകൂടിയാണ് വീണ്ടും ശക്തിയോടെ വെള്ളം ചീറ്റി ഒഴുകുന്നതെന്ന് സമീപവാസികൾ പറഞ്ഞു. വെള്ളം റോഡിലേക്ക് ഒഴുകാതെ ഓടയിലേക്ക് പോകുന്നതുകൊണ്ട് കാൽനടക്കാർക്കും ബുദ്ധിമുട്ടില്ല.

അതേസമയം നിരവധി പേർ കടന്നുപോകുന്ന റോഡരികിലും ഓടയിലും സമീപത്തെ ആൾതാമസമില്ലാത്ത വീട്ടുപരിസരത്തും തള്ളിയിരിക്കുന്ന മാലിന്യത്തിലെ ദുർഗന്ധവും തെരുവ് നായ്ക്കളും നാട്ടുകാരുൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വേനൽക്കാലത്തും മഴക്കാലത്തും മാലിന്യംനിറഞ്ഞ ഓടയിൽ വെള്ളം കെട്ടിനിന്ന് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഉണ്ടാകാനും സാധ്യതയുണ്ട്.