കൊ ട്ടാരക്കരയിൽ വോ ട്ടിംഗ് ശതമാനം കുറഞ്ഞു; കണക്കുകൾ കൂട്ടിയും കിഴിച്ചും പാർട്ടികൾ
Sunday, April 28, 2024 6:32 AM IST
കൊട്ടാരക്കര: 2019 നേക്കാൾ കൊട്ടാരക്കര മണ്ഡലത്തിൽ വോട്ടിംഗ് ശതമാനം ഗണ്യമായി കുറഞ്ഞു. ഇത്തവണത്തെ വോട്ടിംഗ് ശതമാനം 67.4ആണ്.

2019 ൽ ഇത് 72.3 ശതമാനമായിരുന്നു.മാവേലിക്കര പാർലമെന്‍റ് മണ്ഡലത്തിലെ പോളിംഗ് ശതമാനവും മുൻ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞു. ഇത്തവണ പോളിംഗ് ശതമാനം 65.91 ആണ്. മുൻ തെരഞ്ഞെടുപ്പിൽ ഇത് 72 ശതമാനത്തിനു മുകളിലായിരുന്നു.

വോട്ടെടുപ്പു കഴിഞ്ഞെങ്കിലും പ്രധാന മുന്നണികളുടെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസുകളും പാർട്ടി ഓഫീസുകളും ഇന്നലെയും സജീവമായിരുന്നു. ഓരോ മേഖലാ കമ്മിറ്റികളും പഞ്ചായത്തുതല കമ്മിറ്റികളും എത്തിച്ച കണക്കുകൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിന്‍റെ തിരക്കിലായിരുന്നു നേതാക്കൾ. വസ്തുതാപരമല്ലാത്ത കണക്കുകൾ എത്തിച്ചവരെ വിളിക്കുകയും ശാസിക്കുകയും യഥാർഥകണക്കുകളെത്തിക്കാൻ ആവശ്യപ്പെടുകയുമുണ്ടായി.
യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും വോട്ടിംഗ് ശതമാനത്തിലെ കുറവ് അവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ചില നേതാക്കൾ അത് രഹസ്യമായി പങ്കു വക്കുകയും ചെയ്യുന്നുണ്ട്. കൊട്ടാരക്കരയിൽ കോൺഗ്രസ് മാത്രമാണ് യു ഡി എഫ്.ആർ എസ് പിക്കും മുസ്ലിം ലീഗിനും വേരോട്ടമില്ല. കേരളാ കോൺഗ്രസ് വിഭാഗങ്ങൾക്ക് നേതാക്കൾ മാത്രമെയുള്ളു. അണികളില്ല.

സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിനാൽ കൊടിക്കുന്നിലിന് തെരഞ്ഞെടുപ്പു പ്രവർത്തനം ആരംഭിക്കാനും കാലതാമസമുണ്ടായി.തുടർച്ചയായി മത്സരിക്കുന്ന കൊടിക്കുന്നിലിനെ മാറ്റി മറ്റൊരാളെ രംഗത്തിറക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു.ഇത് എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.

വ്യക്തിപരമായി ഇത്തവണ മൽസരിക്കാൻ കൊടിക്കുന്നിൽ ആഗ്രഹിച്ചിരുന്നില്ല എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് യു ഡി എഫ് അധികാരത്തിൽ വരികയാണെങ്കിൽ സംസ്ഥാന മന്ത്രിയാകുക എന്നതായിരുന്നു ലക്ഷ്യം. എ ഐ സി സി നിർദ്ദേശം വന്നതുകൊണ്ടാണ് വീണ്ടും മത്സരിച്ചത്.

ചില ചാനൽ സർവേകൾ കൊടിക്കുന്നിൽ തോൽക്കുമെന്നും പ്രവചിക്കുകയുണ്ടായി. പക്ഷേ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം.2019 ൽ കൊടിക്കുന്നിലിന്‍റെ ഭൂരിപക്ഷം 61, 138 ആയിരുന്നു.

എൽ ഡി എഫ് ക്യാമ്പുകളും വിജയപ്രതീക്ഷയിലാണ്. കൈവിട്ടു പോയ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് അവർ പറയുന്നത്. വിദ്യാഭ്യാസവും ചുറുചുറുപ്പുമുള്ള ചെറുപ്പക്കാരനായ സ്ഥാനാർഥിയെ അവതരിപ്പിച്ചതിലൂടെ ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റാനായതായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിക്കാൻ കഴിഞ്ഞതിനാൽ തെരഞ്ഞെടുപ്പു പ്രവർത്തനവും വളരെ നേരത്തെ ആരംഭിക്കാനായി.എൽ ഡി എഫിന്‍റെ ചിട്ടയായ പ്രവർത്തനവും മുന്നണിയുടെ ഐക്യവും ഗുണകരമായെന്ന് അവർ വ്യക്തമാക്കുന്നു. വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു.2019 ൽ 3,79,277 വോട്ട് പിടിച്ചാണ് ചിറ്റയം ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തിയത്.ഇക്കുറി വിജയം സുനിശ്ചിതമെന്ന് എൽ ഡി എഫ് നേതാക്കൾ അവകാശപ്പെടുന്നു.മാവേലിക്കരയിൽ സി പി ഐ യുടെ സ്ഥാനാർഥിയാണ് മൽസരിച്ചതെങ്കിലും മുൻനിര പ്രവർത്തനം ഏറ്റെടുത്തു നടത്തിയത് സി പി എം ആയിരുന്നു.

എൻ ഡി എ യും വിജയം അവകാശപ്പെടുന്നുണ്ട്. എന്നാൽ 2019 ൽ പിടിച്ച വോട്ടു പോലും ഇത്തവണയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. 2019 ൽ ബി ജെ പിയുടെ തഴവാ സഹദേവൻ 1,33,546 വോട്ട് പിടിച്ചിരുന്നു. ഇത്തവണ സീറ്റ് ബി ഡി ജെ എസിനാണ് നൽകിയത്. മണ്ഡലത്തിൽ സാന്നിധ്യമില്ലാത്ത പാർട്ടിയാണിത്. സീറ്റ് വിട്ടുകൊടുത്തതിൽ ബി ജെ പി യിലെ വലിയൊരു വിഭാഗത്തിന് അമർഷമുണ്ട്. ആ അമർഷം തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലും പ്രതിഫലിച്ചതായാണ് വിലയിരുത്തൽ. പല ബൂത്തുകളിലും എൻ ഡി എക്ക് ഏജന്‍റുമാർ പോലും ഉണ്ടായിരുന്നില്ല.
കൂട്ടിയും കഴിച്ചും വിലയിരുത്തിയും വിശകലനം ചെയ്തും മുന്നണി നേതൃത്വങ്ങൾ തുടരുന്നു. വോട്ടെണ്ണുന്ന ദിവസം വരെ ഇത് തുടരുകയും ചെയ്യും.