x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാൻസർ രോഗികൾക്കായി രണ്ടു കോടിയുടെ പദ്ധതിയുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ


Published: February 4, 2026 10:55 PM IST | Updated: February 4, 2026 10:55 PM IST

തൃശൂർ: നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യമരുന്നുകൾ നൽകുന്ന പദ്ധതിക്കു തുടക്കമിട്ട് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ. സംസ്ഥാനത്ത് കാൻസർബാധിതരായ ആയിരത്തോളം ആളുകൾക്ക് 20,000 രൂപയുടെ മരുന്നുകളാണു വിതരണം ചെയ്യുക.

ലോക കാൻസർദിനത്തോടനുബന്ധിച്ച് തൃശൂർ ചക്കോളാസ് പവലിയൻ കണ്‍വൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം മംമ്ത മോഹൻദാസ് മുഖ്യാതിഥിയായി.

സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ജോയ് ആലുക്കാസ് ഫൗണ്ടഷന്‍റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പദ്ധതിക്കു രണ്ടുകോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് ആശ്വാസകരമായ പദ്ധതിയാണ് ആരംഭിക്കുന്നതെന്നും കുട്ടികളിലെ കാൻസർ ചികിത്സയ്ക്കു മാത്രമായി തൃശൂരിൽ അത്യാധുനിക ആശുപത്രി സംവിധാനം ഒരുക്കുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ ആരംഭിച്ച ജോയ് ആലുക്കാസ് ഫൗണ്ടേഷൻ മുഖേന രാജ്യത്തുടനീളം നിരവധി സന്നദ്ധസേവന പ്രവർത്തനങ്ങളാണു പൂർത്തീകരിച്ചിട്ടുള്ളത്.

സാന്പത്തികപിന്തുണ, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്മേക്കറുകൾ, മറ്റു മെഡിക്കൽ സഹായങ്ങൾ എന്നീ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു പുറമെ ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം ജോയ് ഹോമുകളും ഇന്ത്യയിലുടനീളം നിരവധി കുട്ടികൾക്ക് ജോയ് ഓഫ് ഹോപ്പ് സ്കോളർഷിപ്പുകളും നൽകിയിട്ടുണ്ട്.

ചടങ്ങിൽ വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ ഗൈനക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസ് വിഭാഗം ഡയറക്ടർ ഡോ. ചിത്രതാര, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജൂബിലി മിഷൻ ഹോസ്പിറ്റൽ സിഇഒ ഡോ. ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Tags : Joy Alukkas Foundation cancer patients Joy Alukkas Foundation needy families

Recent News

Corehub Up