പ്രതീകാത്മക ചിത്രം
ടെഹ്റാൻ: അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയതോടെ തിരിച്ചടിച്ച് ഇറാൻ. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു. തീപടർന്നതോടെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. ഹോർമുസിൽ മറ്റ് രണ്ട് എണ്ണ ടാങ്കറുകൾക്കുകൂടി തീപിടിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ പ്രദേശങ്ങളിലെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക ബോംബാക്രമണം നടത്തിയത്. അതേസമയം ശക്തമായ പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് രംഗത്തെത്തി.
ബഹ്റൈനിലും കുവൈറ്റിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഐആർജിസി സ്ഥിരീകരിച്ചു. ജോർദാനിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇറാഖിലുണ്ടായ മറ്റൊരു സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചു.
സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാൻ ആഭ്യന്തരമന്ത്രി പാക്കിസ്ഥാനിലേക്ക് തിരിച്ചു. കഴിഞ്ഞ മാസം ഒപ്പുവെച്ച താ
ത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ മേഖലയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
Tags : MissileAttack Iran Hormuz Oil Tanker Fire