സുകാർണോ ഹത്ത വിമാനത്തവളത്തിൽ കുടുങ്ങിയ യാത്രക്കാർ.
ജക്കാർത്ത: ഇന്തോനേഷ്യയിലെ അനാക് ക്രാക്കത്തുവ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ആറു വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നു. അഗ്നിപർവത ചാരം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ജക്കാർത്തയിലെ സുകാർണോ ഹത്ത വിമാനത്താവളത്തിൽ 301 സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച ജക്കാർത്തയിലേക്ക് സർവീസ് നിർത്തിവച്ചതായി സിംഗപ്പുർ, മലേഷ്യൻ എയർലൈൻസുകൾ അറിയിച്ചു.
ജാവ, സുമാത്ര ദ്വീപുകൾക്കിയിൽ സ്ഥിതി ചെയ്യുന്ന അനാക് ക്രാക്കത്തുവ അഗ്നിപർവതം വെള്ളിയാഴ്ച മുതൽ പൊട്ടിത്തെറിക്കുന്നതാണ്. സുമാത്ര ഭാഗത്ത് 15 കിലോമീറ്ററും ജാവ ഭാഗത്ത് ആറു കിലോമീറ്ററും ഉയരത്തിൽ അഗ്നിപർവത ചാരം എത്തി.
2018ൽ അനാക് ക്രാക്കത്തുവ പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള സുനാമിയിൽ ജാവയിലും സുമാത്രയിലുമായി 400 പേർ മരിച്ചിരുന്നു.
Tags : Indonesia Volcano Eruption Anak Krakatau