എഥനോൾ
ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്താമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രം.
ശാസ്ത്രീയ പരിശോധനകളും വ്യവസായമേഖലയുമായുള്ള കൂടിയാലോചനകളും പൂർത്തിയായശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ എന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു.
ശാസ്ത്രീയവും സാങ്കേതികവുമായ പരിശോധനകളും നടത്തും. എണ്ണവിതരണ കന്പനികൾ, വാഹനനിർമാതാക്കൾ, ഗവേഷക സ്ഥാപനങ്ങൾ എന്നിവരുമായി ചർച്ച നടത്തും.
നിശ്ചയിക്കപ്പെട്ട കാലാവധിക്ക് അഞ്ചുവർഷം മുന്പേയാണ് 20 ശതമാനം എത്തനോൾ എന്ന പരിധി ഇന്ത്യ കൈവരിച്ചത്. 2014-15 മുതൽ ഇതുവരെ വിദേശവിനിമയത്തിൽ 1.79 ലക്ഷം കോടിരൂപയോളം ഇത്തരത്തിൽ ലാഭിക്കാനായി. ക്രൂഡ്ഓയിൽ ഉപയോഗത്തിൽ 326 ലക്ഷം ടണ്ണിന്റെ കുറവും രേഖപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു.