ഓപ്പറേഷൻ തൂഫാൻ പ്രചരണ പരിപാടിക്കിടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ കേരള പൊലിസും എക്സൈസും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമായി. ലഹരിവ്യാപാരത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായും തടസമില്ലാതെയും പൊലിസിന് നേരിട്ട് കൈമാറാൻ പൊതുജനങ്ങൾക്ക് ഈ ഘട്ടത്തിൽ സൗകര്യമൊരുക്കും.
ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല, മറിച്ച് ലഹരി മാഫിയയുടെ ഇരകളായി കണ്ട് അവർക്ക് കൃത്യമായ ചികിത്സയും മാനസിക പിന്തുണയും ഉറപ്പാക്കുന്ന'തൂഫാൻ കെയർ' പദ്ധതി രണ്ടാംഘട്ടത്തിൽ കൂടുതൽ ഊർജിതമാക്കും. ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ ശൃംഖല വഴിയാണ് കൗൺസിലിംഗും ഡി-അഡിക്ഷൻ ചികിത്സയും പുനരധിവാസവും സൗജന്യമായി ലഭ്യമാക്കുന്നത്.
പാഠശാലകളെയും വിദ്യാലയങ്ങളെയും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ വിദ്യാർഥികളെ അണിനിരത്തുന്ന 'തൂഫാൻ വാരിയേഴ്സ്'ബോധവത്കരണ പരിപാടികളും, മയക്കുമരുന്ന് കടത്തുകാരെ പിടികൂടാനുള്ള 'തൂഫാൻ സ്ട്രൈക്ക്' പരിശോധനകളും ഇതിനോടനുബന്ധിച്ച് ശക്തമായി തുടരും.
Tags : OperationToofan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash