x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തകർന്ന കൈവരികൾ യാത്രികർക്കു ഭീഷണി


Published: July 6, 2026 04:49 AM IST | Updated: July 6, 2026 04:49 AM IST

നഗരത്തിലെ വഴിയോരങ്ങളില്‍ സ്ഥാപിച്ച ഇരുമ്പ് കൈവരികള്‍ വാഹനങ്ങളിടിച്ച് തകര്‍ന്ന നിലയില്‍

മൂവാറ്റുപുഴ: നഗരവികസനത്തിന്‍റെ ഭാഗമായി മൂവാറ്റുപുഴയിലെ വഴിയോരങ്ങളില്‍ സ്ഥാപിച്ച ഇരുമ്പ് കൈവരികള്‍ തകര്‍ത്ത് വാഹനങ്ങള്‍ പാഞ്ഞുകയറുന്നത് പതിവാകുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ മൂവാറ്റുപുഴ ടിബി ജംഗ്ഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ അശാസ്ത്രീയമായ നടപ്പാത നിര്‍മാണവും തകര്‍ന്ന കൈവരികളും ഇപ്പോള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണ്.

ടിബി ജംഗ്ഷന്‍, കച്ചേരിത്താഴം, നെഹ്രു പാര്‍ക്കിന് സമീപത്തുനിന്ന് കച്ചേരിത്താഴം പാലം തുടങ്ങുന്ന ഭാഗം, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ എന്നിവിടങ്ങളിലായി അഞ്ചിലധികം തവണയാണ് അടുത്തിടെ മാത്രം കൈവരികള്‍ വാഹനാപകടത്തില്‍ തകര്‍ന്നത്.

ടിബി ജംഗ്ഷനില്‍ മൂന്ന് തവണയാണ് വാഹനങ്ങള്‍ കൈവരിയിലേക്ക് ഇടിച്ചുകയറിയത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ തകര്‍ന്ന കൈവരികള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. തകര്‍ന്നു വീണ ഇരുമ്പ് പൈപ്പുകള്‍ നടപ്പാതയിലും റോഡിലുമായി അപകടകരമായ രീതിയിലാണുള്ളത്. ഇത് കാല്‍നടയാത്രക്കാരായ പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പടെ വലിയ തടസമാണ് സൃഷ്ടിക്കുന്നത്.

റോഡിലേക്ക് തള്ളിനില്‍ക്കുന്ന തകര്‍ന്ന പൈപ്പുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ്. വളവില്‍ നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങള്‍ മീഡിയനിലേക്കും നടപ്പാതയിലെ കൈവരിയിലേക്കും പാഞ്ഞുകയറുകയാണ്. മുന്‍പ് ലോറി മീഡിയന്‍ തകര്‍ത്ത് എതിര്‍വശത്തെ നടപ്പാതയിലെ കൈവരിയില്‍ ഇടിച്ചുനിന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കച്ചേരിത്താഴം പാലത്തിന്‍റെ കോണ്‍ക്രീറ്റ് കൈവരി തകര്‍ത്ത് മിനിലോറി പുഴയിലേക്ക് വീഴുന്ന തരത്തില്‍ അപകടകരമായി തൂങ്ങിക്കിടന്നത് സമീപകാലത്താണ്.

റോഡ് പലയിടത്തും പല വീതിയില്‍ നിര്‍മിച്ചതാണ് പ്രധാന അപകടകാരണമെന്നാണ് ആക്ഷേപം. ടിബി ജംഗ്ഷനിലെ വളവില്‍ നടപ്പാതയ്ക്ക് അമിത വീതിയാണുള്ളത്. റോഡിലേക്ക് തള്ളിനില്‍ക്കുന്ന നടപ്പാതയും കൈവരിയും, വേഗതയില്‍ വളവുതിരിഞ്ഞു വരുന്ന വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. പലയിടത്തും തകര്‍ന്ന ഭാഗങ്ങള്‍ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചെങ്കിലും അപകടസ്ഥിതിക്ക് യാതൊരു മാറ്റവുമില്ല.

ടിബി ജംഗ്ഷനിലെ അപകട വളവ് നിവര്‍ത്തുകയും മധ്യത്തില്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റിസ്ഥാപിക്കുകയും സുരക്ഷാ കൈവരികള്‍ അടിയന്തരമായി ശാസ്ത്രീയമായ രീതിയില്‍ പുനര്‍നിര്‍മിക്കുകയും ചെയ്താല്‍ മാത്രമേ ഇവിടുത്തെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരമാകൂ. കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ എത്രയും വേഗം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up