x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരിയില്‍ ശുദ്ധജലക്ഷാമം അതിരൂക്ഷം


Published: March 4, 2026 07:33 AM IST | Updated: March 4, 2026 07:33 AM IST

മാര്‍ക്കറ്റ് നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍

ചങ്ങനാശേരി: ചങ്ങനാശേരിയിലും സമീപപഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷം. ശുദ്ധജലക്ഷാമത്തില്‍ നഗരം നട്ടംതിരിയുന്നു. കൃത്യമായ അനുപാതത്തില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം എത്തിയിട്ട് പത്തുദിവസങ്ങള്‍ പിന്നിട്ടെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പൈപ്പ് വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. പല വീടുകളിലും വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്.

ചങ്ങനാശേരി മാര്‍ക്കറ്റ്, പണ്ടകശാലക്കടവ്, ബോട്ട്‌ജെട്ടി, കാക്കാംതോട്, മണലോടിച്ചിറ, പോത്തോട് ഭാഗങ്ങളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. നഗരസഭ ഒന്നാം വാര്‍ഡില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉന്നതി ഏരിയായിലും രണ്ടാം വാര്‍ഡിലെ ആത്തക്കുന്ന്, പരുത്തിക്കാട്ടുകളം, 36-ാംവാര്‍ഡില്‍പ്പെട്ട കോയിപ്രം സ്‌കൂള്‍ പരിസരങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലുമാണ് ശുദ്ധജലക്ഷാമം നേരിടുന്നത്.

തിരുവല്ല കല്ലിശേരിയില്‍നിന്നും വെള്ളം പമ്പു ചെയ്ത് തിരുവല്ലയിലെത്തിച്ച് അവിടെനിന്നു ചങ്ങനാശേരി ചെറുകരക്കുന്നിലെത്തിച്ചാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു ജലവിതരണം നടത്തുന്നത്. തിരുവല്ലയില്‍നിന്ന് ചങ്ങനാശേരിക്ക് അര്‍ഹമായ വെള്ളം പമ്പുചെയ്യാനാകുന്നില്ലെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up