x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടുത്തുരുത്തിയിൽ വികസന മുന്നേറ്റം


Published: June 30, 2026 05:48 AM IST | Updated: June 30, 2026 05:48 AM IST

കടുത്തുരുത്തി: കടുത്തുരുത്തി ബൈപാസ് രണ്ടാംഘട്ട വികസനപദ്ധതിയില്‍ കടുത്തുരുത്തി ടൗണ്‍ വികസനവും ബൈപാസിന്‍റെ പ്രവേശനഭാഗങ്ങളായ ഐടിസി ജംഗ്ഷനിലും ബ്ലോക്ക് ജംഗ്ഷനിലും നവീകരണവും നടപ്പാക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.

35 കോടി രൂപയോളം ചെലഴിച്ചാണ് ബൈപാസിന്‍റെ ഇതുവരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. രണ്ടാംഘട്ട നടപടികള്‍ക്കായി ബജറ്റില്‍ 1.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഐടിസി ഭാഗത്തെ പാണാവേലി കട്ടിംഗില്‍ ഇരുവശത്തുമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലം ഏറ്റെടുത്ത് മണ്ണ് നീക്കി വീതി വര്‍ധിപ്പിക്കും. മഴക്കാലത്ത് പതിവായി ഇവിടെ മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്. ഇതു ഒഴിവാക്കാനായി ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മിക്കും. കൂടാതെ വശങ്ങളില്‍ നടപ്പാതയും പൂര്‍ത്തിയാക്കും. ഐറിഷ് രീതിയില്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇരുവശവും കോണ്‍ക്രീറ്റ് നടത്തി മനോഹരമാക്കാനാണു പദ്ധതി.

ബൈപാസ് ആരംഭഭാഗത്ത് ഡിവൈഡറുകളും സുരക്ഷാ നടപടികളും സിഗ്നല്‍ സംവിധാനങ്ങളും ഒരുക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലും സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്ത് നവീകരണവും സുരക്ഷാ സംവിധാനങ്ങളും ഡിവൈഡറുകളും ഏര്‍പ്പെടുത്തും. ഒന്നരക്കിലോമീറ്ററോളം വരുന്ന പുതിയ ബൈപാസ് ഭൂരിഭാഗവും മണ്ണടിച്ചുയര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്‍റെ ഇരുഭാഗത്തും അപകട ഭീഷണിയുണ്ട്.

ഇത് ഒഴിവാക്കാന്‍ ഇരുവശങ്ങളിലും സ്റ്റീല്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പ് റോഡ് സുരക്ഷാ വകുപ്പ് അധികൃതരോട് ഇതു സംബന്ധിച്ചു നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.

ടൗണ്‍ ബൈപാസ്

കടുത്തുരുത്തി ഐടിസി ജംഗ്ഷന്‍ മുതല്‍ ബ്ലോക്ക് ജംഗ്ഷന്‍ വരെ 1.5 കിലോ മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് ബൈപാസ് റോഡ് നിര്‍മിച്ചത്. ഇതില്‍ 10 മീറ്റര്‍ വീതിയിലാണ് നിലവിലെ ടാറിംഗ്.

2009-ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ബൈപാസിന്‍റെ ആദ്യഘട്ട നിര്‍മാണത്തിന് തുടക്കം കുറിച്ചത്. കടുത്തുരുത്തി ബൈപാസ് റോഡിനുവേണ്ടി ഏറ്റെടുത്ത ഭൂമി 2013 നവംബര്‍ അഞ്ചിന് പൊതുമരാമത്ത് വകുപ്പന് കൈമാറിയതിനെത്തുടര്‍ന്നാണ് കടുത്തുരുത്തി ടൗണ്‍ ബൈപാസ് നിര്‍മാണത്തിന് തുടക്കമായത്. ബൈപാസ് റോഡില്‍ ഒരു മേല്‍പ്പാലവും വലിയതോടിനും ചുള്ളിത്തോടിനും കുറുകെ രണ്ട് പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്. 8.60 കോടിയുടെ ഒന്നാംഘട്ടവും 7.22 കോടിയുടെ രണ്ടാംഘട്ടവും 9.68 കോടിയുടെ മൂന്നാംഘട്ടവും പൂര്‍ത്തീകരിച്ചു. ഇനി അവസാനഘട്ടത്തിലെ പണികളാണ് നടപ്പാക്കാനുള്ളത്.

ടൗണിന്‍റെ മുഖഛായ മാറും

പുതിയ ബൈപാസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം കടുത്തുരുത്തി ടൗണിന്‍റെ മുഖഛായ തന്നെ മാറ്റുന്ന വിധത്തില്‍ നവീകരണവും നടപ്പാക്കും. ബൈപാസ് ആരംഭ ഭാഗം മുതല്‍ ബ്ലോക്ക് ജംഗ്ഷന്‍ വരെ റോഡ് ആധുനിക രീതിയില്‍ നവീകരിക്കും. ഇരുവശത്തും നടപ്പാതകളും പൂര്‍ത്തിയാക്കും. റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. ബൈപാസ് തുറക്കുന്നതോടെ കടുത്തുരുത്തി ടൗണിന്‍റെ പ്രാധാന്യം നഷ്ടപ്പെടാത്തവിധം ടൗണ്‍ നവീകരണവും പൂര്‍ത്തിയാക്കും.

കടുത്തുരുത്തി ടൗണില്‍ ബസ്‌ബേ പൂര്‍ത്തിയാകുന്നതോടെ ടൗണില്‍ വികസന കുതിപ്പാണ്ടാകും. കടുത്തുരുത്തിയുടെ മുഖഛായ തന്നെ ഇതോടെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി മോന്‍സ് ജോസഫ് (ജലസേചന മന്ത്രി)

Tags : nattu vishesham Development progress Kaduthuruthy

Recent News

Corehub Up