x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാതിവഴിയില്‍ പഠനം മുടങ്ങിവർക്ക് ആശ്വാസമായി കൊല്ലത്ത് ഡോണ്‍ ബോസ്‌കോ ഓപ്പൺസ്കൂൾ

ജോൺസൺ വേങ്ങത്തടം
Published: June 7, 2026 06:45 AM IST | Updated: June 7, 2026 06:45 AM IST

ഡയറക്ടർ ഫാ. ഫ്രാൻസിസ് ജോൺ എസ്ഡിബി ഓപ്പൺ സ്കൂളിൽ ക്ലാസെടുക്കുന്നു

കൊല്ലം: പല കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ വിഷമിക്കേണ്ട. സാമ്പത്തിക ബാധ്യത പഠനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും വിഷമിക്കേണ്ടതില്ല. തികച്ചും സൗജന്യമായി പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാക്കാന്‍ കൊല്ലത്ത് ഡോണ്‍ബോസ്‌കോയുണ്ട്. കൊല്ലം മുണ്ടയ്ക്കല്‍ ഡോണ്‍ബോസ്‌കോ ഓപ്പണ്‍ സ്‌കൂള്‍ നിങ്ങളുടെ ആഗ്രഹം സഫലമാക്കുമെന്നതു തീര്‍ച്ച. അടിസ്ഥാനവിദ്യാഭ്യാസം നേടുന്നവഴിയില്‍ സാമ്പത്തികമായും മറ്റു കാരണങ്ങളാലും പഠനം ഉപേക്ഷിക്കണ്ടിവന്നവര്‍ക്ക് ആശ്വാസമാകുകയാണ് കൊല്ലം മുണ്ടയ്ക്കലിലുള്ള ഡോണ്‍ബോസ്‌കോ ഓപ്പണ്‍ സ്‌കൂള്‍.സാമൂഹികമോ സാമ്പത്തികമോ വ്യക്തിപരമോ ആയ വിവിധ കാരണങ്ങളാൽ റെഗുലർ സ്‌കൂളുകളിൽ ചേരാൻ കഴിയാത്ത വിദ്യാർഥികൾക്കാണ് ഓപ്പൺ സ്‌കൂൾ അവസരങ്ങൾ നൽകുന്നത്.

യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനായി തന്‍റെ ജീവിതം സമര്‍പ്പിച്ച വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ സലേഷ്യൻ സഭയാണ് കുട്ടികളുടെ പഠനത്തിനുവേണ്ടി രംഗത്തുള്ളത്. കൊല്ലത്തെ തീരപ്രദേശങ്ങളിലെ കുട്ടികളില്‍ പാതിവഴിയില്‍ വിദ്യാഭ്യാസം മുടങ്ങിയവരെ സംരക്ഷിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.

എസ്എസ്എല്‍സി, പ്ലസ്ടു ഒരു വര്‍ഷം കൊണ്ടു പാസാകാന്‍ കേന്ദ്രഗവൺമെന്‍റ് പദ്ധതിയാണ് ഇവിടെനടപ്പിലാക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്‍റെ കീഴിലുള്ള സ്‌കൂളാണ് ഡോണ്‍ ബോസ്‌കോ ഓപ്പണ്‍ സ്‌കൂളെന്നതും പ്രത്യേകതയാണ്. പ്രായം, സ്ഥലം, മറ്റു വ്യക്തിപരമായ പരിഗണനകള്‍ എന്നിവ കണക്കിലെടുക്കാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം തുറന്നിടുക എന്ന ലക്ഷ്യത്തോടെയുള്ള പഠനത്തിലെ ചലനാത്മകവും പുതിയതുമായ ഒരു പ്രവണതയാണ് ഓപ്പണ്‍ സ്‌കൂള്‍ വിദ്യാഭ്യാസം. പരമ്പരാഗത സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് വ്യത്യസ്തമാണിത്.

14 വയസും അതിനു മുകളിലേക്കുള്ളവര്‍ക്ക് എസ്എസ്എല്‍സിയും 15 വയസും അതിന് മുകളിലേക്കുള്ളവര്‍ക്ക് പ്ലസ്ടുവും ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാം. പത്താംക്ലാസ് പാസായതിനുശേഷം തുടർന്നു പഠിക്കാൻ സാധിക്കാതെ വരുന്നവർക്കു പിന്നീട് പഠിക്കുന്പോൾ ഒരുവർഷം കൊണ്ടു പ്ലസ്ടു പൂർത്തിയാക്കാം.

എന്നാൽ പത്താംക്ലാസ് കഴിഞ്ഞയുടൻ പ്ലസ് ടുവിലേക്കു വരുന്നവർക്ക് രണ്ടു വർഷംകൊണ്ടുമാത്രമേ പ്ലസ് ടു പാസാകാൻ പറ്റൂ. ഇപ്പോള്‍ അതിന്‍റെ സമയമാണ്. രജിസ്‌ട്രേഷനുംക്ലാസുകളും ഡോണ്‍ ബോസ്‌കോയില്‍ നടന്നു വരികയാണ്. പാഠപുസ്തകങ്ങള്‍ക്കും പരീക്ഷാഫീസിനും ഗവണ്‍മെന്‍റ് ഫീസ് നല്‍കിയാല്‍മതി. ക്ലാസുകള്‍ സൗജന്യമാണ്. ട്യൂഷന്‍ഫീസില്ല. ബസ് യാത്ര ചെയ്യണ്ടവര്‍ക്ക് വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ ലഭിക്കും.
ഫാ.ഫ്രാന്‍സീസ് ജോണ്‍ എസ്ഡിബിയാണ് ഡയറക്ടര്‍. ജ്യോതിഷ് ജോണ്‍ സാണ് കോര്‍ഡിനേറ്റര്‍. നിരവധി പേരാണ് കഴിഞ്ഞവർഷം ഫസ്റ്റ് ക്ലാസിലും അതിലും ഉയർന്നമാർക്കിലും വിജയിച്ചത്. ഇവരെ പഠിപ്പിക്കാൻ അഞ്ച് അധ്യാപകരുണ്ട്. സർവീസിൽനിന്നും വിരമിച്ച അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്.

സേവനമനോഭാവത്തോടെ നിരവധി അധ്യാപകർഇവിടെയെത്തി ക്ലാസെടുക്കുന്നുണ്ട്.രാവിലെ പത്തുമുതൽ 12.30വരെയാണ് ക്ലാസ് സമയം. കഴിഞ്ഞ വര്‍ഷം പ്ലസ് ടുവില്‍ 32 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 29 കുട്ടികളും പാസായി. മൂന്നു പേര്‍ക്ക് ഡിസ്്റ്റിന്‍ക്ഷന്‍ ലഭിച്ചു. 17 പേര്‍ക്കു ഫസ്റ്റ് ക്ലാസും ഒമ്പതു പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു. ഫോൺ: 9448786914.

Tags : Local News Nattuvishesham Kollam

Recent News

Corehub Up