മുളക്കുളം ഇടയാറ്റ് പാടശേഖരത്തില്‍ വിളഞ്ഞുകിടക്കുന്ന നെല്ല്
പെരുവ: വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ യന്ത്രമില്ലാതെ കര്‍ഷകര്‍ ദുരിതത്തിൽ.15 വര്‍ഷത്തിലേറേയായി കട്ടപ്പുറത്തിരിക്കുന്ന കൊയ്ത്തുമെതിയന്ത്രം നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്തും കൃഷി വകുപ്പും. 15 വര്‍ഷം മുമ്പ് 25 ലക്ഷം രൂപ മുടക്കി മുളക്കുളം പഞ്ചായത്ത് വാങ്ങിയ കൊയ്ത്തുമെതി യന്ത്രമാണ് വര്‍ഷങ്ങളായി കട്ടപ്പുറത്തിരിക്കുന്നത്.
ഏക്കര്‍ കണക്കിന് പാടത്തെ നെല്ലാണ് വിളഞ്ഞുകിടക്കുന്നത്. സ്വകാര്യ കൊയ്ത്ത് യന്ത്രത്തിന് അമിത വാടകയാണ് ആവശ്യപ്പെടുന്നത്.പെരുവ: വിളഞ്ഞ നെല്ല് കൊയ്തെടുക്കാന്‍ യന്ത്രമില്ലാതെ കര്‍ഷകര്‍ ദുരിതത്തിൽ.15 വര്‍ഷത്തിലേറേയായി കട്ടപ്പുറത്തിരിക്കുന്ന കൊയ്ത്തുമെതിയന്ത്രം നന്നാക്കാന്‍ നടപടി സ്വീകരിക്കാതെ പഞ്ചായത്തും കൃഷി വകുപ്പും. 15 വര്‍ഷം മുമ്പ് 25 ലക്ഷം രൂപ മുടക്കി മുളക്കുളം പഞ്ചായത്ത് വാങ്ങിയ കൊയ്ത്തുമെതി യന്ത്രമാണ് വര്‍ഷങ്ങളായി കട്ടപ്പുറത്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് പാടത്തെ നെല്ലാണ് വിളഞ്ഞുകിടക്കുന്നത്.
സ്വകാര്യ കൊയ്ത്ത് യന്ത്രത്തിന് അമിത വാടകയാണ് ആവശ്യപ്പെടുന്നത്.നിസാര തകരാറുമായി കട്ടപ്പുറത്തിരിക്കുന്ന യന്ത്രം നന്നാക്കാത്തത് സ്വകാര്യ കൊയ്ത്തുയന്ത്ര ഉടമകളെ സഹായിക്കാനാണെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. മാറിവരുന്ന ഭരണകര്‍ത്താക്കളോട് കര്‍ഷകര്‍ ആവശ്യപ്പെടുന്നെങ്കിലും ഇപ്പോള്‍ ശരിയാക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഭരണകര്‍ത്താക്കള്‍ സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കഴിഞ്ഞവര്‍ഷവും കര്‍ഷകര്‍ യന്ത്രം ആവശ്യപ്പെട്ടു കൃഷി ഓഫീസറെയും പഞ്ചായത്ത് സെക്രട്ടറിയെയും സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. യന്ത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി പഞ്ചായത്ത് സെക്രട്ടറിയും കൃഷി ഓഫീസറും പരസ്പരമുള്ള പഴിചാരല്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. രണ്ടാഴ്ചകള്‍ക്കു ശേഷം ബാക്കി കൊയ്ത്ത് ആരംഭിക്കാനിരിക്കെ യന്ത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയാറാകണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചും ഇതര സംസ്ഥാനക്കാരെകൊണ്ടും കൊയ്യുമ്പോള്‍ ആയിരക്കണക്കിനു രൂപയാണു കര്‍ഷകര്‍ക്ക് അധികമായി ചെലവാകുന്നത്. തകരാറിലായ കൊയ്ത്തു യന്ത്രം നന്നാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
.
Tags : Local News Nattuvishesham Kottayam