x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാര്‍ ലൈസന്‍സ് പുതുക്കിയതിനു കിട്ടിയത് മുന്‍മന്ത്രി വെളിപ്പെടുത്തണം: മദ്യനിരോധനസമിതി


Published: June 27, 2026 02:07 AM IST | Updated: June 27, 2026 02:07 AM IST

കൊടകര: ക്ലാസിഫിക്കേഷന്‍ ഇല്ലാത്തവരുടെയും നികുതിയടവില്‍ വീഴ്ച വരുത്തിയവരുടെ യും ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയതിന് എന്തുകിട്ടിയെന്ന് മുന്‍ എക്‌സൈസ് മന്ത്രി വെളിപ്പെടുത്തണമെന്ന് കേരള മദ്യനിരോധനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്‍റ് മാളിയേക്കല്‍ ആവശ്യപ്പെട്ടു.
ലോക ലഹരിവിരുദ്ധ ദിനത്തില്‍ ജില്ല മദ്യനിരോധനസമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനയോഗം കൊടകരയില്‍ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ 260 ബാര്‍ ഹോട്ടലുകള്‍ വിറ്റുവരവ് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. നികുതി അടയ്ക്കാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതുതടയാന്‍ കഴിയുമായിരുന്നെങ്കിലും മുന്‍സര്‍ക്കാര്‍ അത് ചെയ്യാതെ, എല്ലാവര്‍ ക്കും ലൈസന്‍സ് പുതുക്കി നല്‍കി.
അതുപോലെ, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ലഭിച്ച ഹോട്ടലുകള്‍ക്കുമാത്രമേ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്നിരിക്കെ, റീ ക്ലാസിഫിക്കേഷന് അപേക്ഷിച്ച എല്ലാ ഹോട്ടലുകള്‍ക്കും അപേക്ഷ അംഗീ കരിച്ചോ എന്നതു പരിഗണിക്കാതെ ബാര്‍ ലൈസന്‍സ് പുതുക്കിക്കൊടുത്തു. ഇക്കാര്യങ്ങളില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്.

സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കരുതെന്നും ഇത് മദ്യപി ക്കുന്നവരുടെ എണ്ണം കൂടാനും മദ്യത്തിന്‍റെ ഉപയോഗം വര്‍ധിക്കാനും കാരണമാകുമെന്നും ഡോ. മാളിയേക്കല്‍ പറഞ്ഞു. മദ്യനിരോധനസമിതി ജില്ല പ്രസിഡന്‍റ്് ആന്‍റണി പന്തല്ലൂക്കാരന്‍ അധ്യക്ഷത വഹിച്ചു.

പി. എം. ഹബീബുള്ള, മേഴ്‌സി ജോയി, ഫാ. ജോഷി കല്ലേലി, ജോസ് ചെമ്പിശേരി, മാര്‍ട്ടിന്‍ പേരേക്കാടന്‍, ജോസ് കോച്ചേക്കാടന്‍, എ. മോഹന്‍ദാസ്, അനില്‍ കുനിയത്ത്, ജയന്‍ കൂവക്കാടന്‍ എന്നിവര്‍ വിവിധകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Tags : Prohibition Committee Former minister

Recent News

Corehub Up