ആലപ്പുഴ: വധശ്രമ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു. വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി വടിവാൾകൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ കാഞ്ഞിരംചിറ വാർഡിൽ തൈപറമ്പ് വീട്ടിൽ രഞ്ചിഷിന് (31) മൂന്നു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
അഡീഷണൽ ജില്ലാ സെഷൻസ് കോടതി- മൂന്ന് ജഡ്ജി എം. ഷുഹൈബാണ് വിധി പ്രസ്താവിച്ചത്.
പ്രതിയോടൊപ്പം ബോട്ടിൽ മത്സ്യബന്ധനത്തിന് ചൊല്ലാൻ തയാറാകാത്തതിന്റെ വിരോധത്തിൽ 2018 ഏപ്രിൽ 13 ന് വൈകിട്ട് മൂന്നിന് പ്രതി രഞ്ചിഷ് വടിവാളുകൊണ്ട് മാളികമുക്ക് പടിഞ്ഞാറ് കുരിശടിക്കു സമീപം തെക്കേതൈയിൽ വീട്ടിൽ ബെന്നി(50) യെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
നോർത്ത് പോലീസ് സബ് ഇൻസ്പെക്ടർ എസ്. ബൈജു എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കി.