മഞ്ചേരി: മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ കടത്തിയതിന് എക്സൈസ് സംഘം പിടികൂടിയ യുവാവിന് മഞ്ചേരി എൻഡിപിഎസ് കോടതി 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മലപ്പുറം കോഡൂർ ആൽപ്പറ്റകുളന്പ് പടിഞ്ഞാറെക്കര ചൂരപ്പുലാൻ മജീദിനെയാ (44) ണ് ജഡ്ജ് ടി.ജി. വർഗീസ് ശിക്ഷിച്ചത്. 2022 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് തലവനായ സർക്കിൾ ഇൻസ്പെക്ടർ അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
പ്രതിയിൽനിന്ന് 3.050 കിലോ ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി.
Tags : nattu vishesham Hashish oil smuggling