x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പവര്‍ക്കട്ടില്‍ വലഞ്ഞ് ആശുപത്രികള്‍

വെബ് ഡെസ്ക്
Published: September 18, 2026 02:10 AM IST | Updated: September 18, 2026 02:10 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അപ്രതീക്ഷിത പവര്‍കട്ടുകളും ജില്ലയിലെ ആരോഗ്യമേഖലയെയും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.

കൊല്ലം ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, ഗ്രാമീണ മേഖലകളിലെ സാമൂഹിക/പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കൂടാതെ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ എന്നിവയെല്ലാം ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുന്നുണ്ട്.

പെട്ടെന്നുണ്ടാകുന്ന വൈദ്യുതി തടസങ്ങള്‍ ഐസിയു യൂണിറ്റുകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ജനറേറ്ററുകളെ ആശ്രയിക്കേണ്ടി വരുന്നു.

എങ്കിലും കറന്‍റ് പോയി ജനറേറ്റര്‍ ഓണാകുന്നതിനിടയിലുള്ള ചെറിയ സമയമാറ്റം ഗുരുതരമായ രോഗികള്‍ക്ക് വലിയ ഭീഷണിയാണ്. ജില്ലാ ആശുപത്രിയിലും മറ്റ് പ്രധാന ആശുപത്രികളിലും നടക്കുന്ന അടിയന്തര ശസ്ത്രക്രിയകളും ഡയാലിസിസ് പോലുള്ള ജീവന്‍രക്ഷാ ചികിത്സകളും വൈദ്യുതി മുടക്കം കാരണം പ്രതിസന്ധിയിലാകാറുണ്ട്.

അപ്രതീക്ഷിത പവര്‍കട്ടുകള്‍ ഉണ്ടാകുമ്പോള്‍ വലിയ തിരക്കുള്ള ഔട്ട് പേഷ്യന്‍റ് വിഭാഗങ്ങളിലും വാര്‍ഡുകളിലും ഫാനോ വെന്‍റിലേഷനോ പ്രവര്‍ത്തിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ചൂടിലും ബുദ്ധിമുട്ടിലുമാകുന്നു.

വലിയ ആശുപത്രികളില്‍ ബാക്ക്-അപ്പ് സംവിധാനങ്ങള്‍ ശക്തമാണെങ്കിലും ഗ്രാമീണ മേഖലകളിലെ ചെറിയ ക്ലിനിക്കുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും തുടര്‍ച്ചയായുള്ള വൈദ്യുതി തടസം മരുന്നുകളുടെ സൂക്ഷിപ്പിനെയും (വാക്‌സിനുകള്‍ ഉള്‍പ്പടെ) പരിശോധനകളെയും ബാധിക്കുന്നുണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Power Cuts

Recent News

Corehub Up