x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നഗരത്തില്‍ ഇന്ന് മാനവമൈത്രി ഘോഷയാത്ര

വെബ് ഡെസ്ക്
Published: August 22, 2026 01:40 AM IST | Updated: August 22, 2026 01:40 AM IST

പ്രതീകാത്മക ചിത്രം

  • നാളെ മെഗാപൂക്കളം ഒരുങ്ങും
  • ചങ്ങനാശേരി: റേഡിയോ മീഡിയ വില്ലേജ്, ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടിക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള മാനവമൈത്രി ഘോഷയാത്ര ഇന്നു മൂന്നിനു നടക്കും. മീഡിയ വില്ലേജില്‍നിന്നും ആരംഭിക്കുന്ന പൊതുഫ്ളോട്ടിനു പിന്നില്‍ വാഴപ്പള്ളി പഞ്ചായത്ത് ഘോഷയാത്ര അണിനിരക്കും.

  • ഫാത്തിമാപുരം എസ്എച്ച് സ്‌കൂളില്‍നിന്നും തൃക്കൊടിത്താനം പഞ്ചായത്ത് ഘോഷയാത്രയും അതിനു പിന്നില്‍ പായിപ്പാട് പഞ്ചായത്ത് ഘോഷയാത്രയും അണിനിരക്കും. മോര്‍ക്കുളങ്ങര എകെഎം സ്‌കൂളില്‍നിന്നും കുറച്ചി പഞ്ചായത്തും അതിനുപിന്നില്‍ നഗരസഭാ ഘോഷയാത്രയും ചേരും. മീഡിയ വില്ലേജില്‍ നിന്നുള്ള ഘോഷയാത്ര എസ്ബി സ്‌കൂള്‍ ജംഗ്ഷനില്‍ എത്തുമ്പോള്‍ വാഴപ്പള്ളി പഞ്ചായത്തിനു പിന്നിലായി മാടപ്പള്ളി പഞ്ചായത്ത് ഘോഷയാത്ര ചേരും. 3.30ന് ഘോഷയാത്രകള്‍ റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍ സംഗമിച്ച് സെന്‍ട്രല്‍ ജംഗ്ഷനിലേക്കു നീങ്ങും. അവിടെനിന്നു കെഎസ്ആര്‍ടിസി ജംഗ്ഷന്‍വഴി പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനത്ത് എത്തിച്ചേരും.
  • നിശ്ചല ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍, തിരുവാതിര, ദഫ്മുട്ട്, മാര്‍ഗംകളി തുടങ്ങിയ വേഷവിധാനങ്ങളോടുകൂടിയ വിവിധ ഗ്രൂപ്പ് മത്സര ഇനങ്ങള്‍ ഘോഷയാത്രയ്ക്ക് വര്‍ണം പകരും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പതിനായിരം, ഏഴായിരം, അയ്യായിരം എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കും.ഘോഷയാത്ര പെരുന്ന രണ്ടാം നമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സമാപിക്കുമ്പോള്‍ അവിടെ ചേരുന്ന സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. വിനു ജോബ് എംഎല്‍എ അധ്യക്ഷത വഹിക്കും.
  • മൂന്നു മണിക്കൂറില്‍ നാളെ വിസ്മയ പൂക്കളം
  • നാളെ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ചങ്ങനാശേരി എസ്എച്ച് സ്‌കൂളില്‍ പൂക്കള മത്സരം നടക്കും. പൂക്കളമിട്ടശേഷം എല്ലാവരും പുറത്തിറങ്ങുമ്പോള്‍ അത് ഒറ്റപൂക്കളമാക്കി മാറ്റുമെന്നതാണ് ഈ മത്സരത്തിന്‍റെ പ്രത്യേകത. മൂന്നു മണിക്കൂറാണ് ഒരു ടീമിന് അനുവദിച്ചിരിക്കുന്ന സമയം. ആദ്യമൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 20,000, 15,000, 10,000 എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കും.

  • 24ന് ഉച്ചകഴിഞ്ഞ് 2.30ന് കേരളീയ തനിമയും ആവേശവും ഉണര്‍ത്തുന്ന കൈകൊട്ടിക്കളി, നാടന്‍ പാട്ട്, മലയാളി മങ്ക (പെണ്‍കുട്ടികൾ‍), കുട്ടിക്കേസരി (ആണ്‍കുട്ടികള്‍) മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മീഡിയാ വില്ലേജ് കാന്പസിലാണ് പരിപാടികള്‍ നടക്കുന്നത്. ഓണം ഫെസ്റ്റിവലില്‍ തുടക്കദിനം മുതല്‍ പങ്കെടുക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകൾ‍ നേടുന്ന പഞ്ചായത്തിന് എംഎല്‍എ സ്‌പോണ്‍സര്‍ ചെയ്യുന്ന എവർറോളിംഗ് ട്രോഫി സമ്മാനിക്കും.

Tags : Nattuvishesham District News Manavamaitri Ghosha Yatra

Recent News

Corehub Up