കാടുകുറ്റി: കോടികൾ മുടക്കിയ കാതിക്കുടം ചാത്തൻചാൽ കാർഷികപദ്ധതി പൂർത്തിയാക്കാത്തതിൽ ആശങ്ക. മാർച്ചിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും മാസങ്ങളായി നിർമാണം നിലച്ചു. പദ്ധതിക്ക് ഇനിയും മൂന്നരക്കോടി വേണമെന്നാണ് അധികൃതരുടെ നിലപാട്.
സംസ്ഥാന ബജറ്റിൽ ചാൽ നവീകരണം ഉൾപ്പെടുത്തിയെങ്കിലും തുക വകയിരുത്തിയില്ല. വി.എസ്. സുനിൽകുമാർ കൃഷിമന്ത്രിയായിരുന്നപ്പോഴായിരുന്നു പദ്ധതി ഉദ്ഘാടനം. നബാർഡ് സഹായത്തിൽ കെ എൽഡിസി നേതൃത്വത്തിൽ 7.27 കോടി ചെലവിട്ടു രണ്ടു റീച്ചുകളിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
ഒന്നാം റീച്ചിൽ 1,450 മീറ്റർ പാർശ്വഭിത്തി നിർമാണം, 500 മീറ്റർ ഫാംറോഡ്, 1,250 മീറ്റർ ആഴംകൂട്ടൽ, രണ്ട് ഫൂട്ട് സ്ലാബുകൾ എന്നിവയും രണ്ടാംറീച്ചിൽ 1,410 മീറ്റർ തോട് ആഴംകൂട്ടൽ, 300 മീറ്റർ ഫാം റോഡ്, ഫൂട്ട് സ്ലാബ്, 900 മീറ്ററിൽ പാർശ്വഭിത്തികൾ കരിങ്കൽ കെട്ടിസംരക്ഷിക്കൽ എന്നിവ ഉൾപ്പെടുത്തി.
നിർമാണം ആരംഭിച്ചെങ്കിലും കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു. പ്രതിഷേധത്തിനൊടുവിൽ റീ ടെൻഡർ പൂർത്തിയാക്കി നിർമാണം തുടങ്ങിങ്കെിലും പാർശ്വഭിത്തി നിർമാണം, ചേറുനീക്കൽ, പെരുംതോടിന്റെ നിർമാണം എന്നിവ ബാക്കിയാണ്. കരിന്പനക്കാവ് പാടശേഖരംവരെ പാർശ്വഭിത്തി കെട്ടി നീരൊഴുക്കു സുഗമമാക്കണം. കർഷകർക്കു ഗുണപ്പെടുന്ന രീതിയിൽ അധികൃതർ ഇടപെടുന്നില്ലെന്നാണു പരാതി.
കാടുകുറ്റി പഞ്ചായത്തിലെ പാടശേഖരങ്ങളിലൊന്നാണു ചാത്തൻചാൽ. ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട പദ്ധതി, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ കട്ടപ്പുറം, അന്നനാട്, കക്കാട്, കരിന്പനക്കാവ്, കണ്ണഞ്ചിറ പാടശേഖരങ്ങൾക്കും ഏക്കറുണക്കിന് കരഭൂമികൾക്കും ജലം ലഭിക്കാനും അധികജലം ഒഴിവാക്കാനും സഹായിക്കും. 500 ഹെക്ടറോളം കൃഷിക്കും ഏഴ് ജലസേചന പദ്ധതികൾക്കും പത്തിലേറെ ചെറുകിട ജലസേചന പദ്ധതികൾക്കും പ്രയോജനം ലഭിക്കും. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാനും ഇരുപ്പൂക്കൃഷി ആരംഭിക്കാനും സഹായിക്കും.
Tags : nattu vishesham Officials say millions more