x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണ വിപണി ഉഷാറായി; വസ്ത്ര വിപണിയില്‍ പുത്തന്‍ ട്രെന്‍ഡ്

വെബ് ഡെസ്ക്
Published: August 17, 2026 11:08 PM IST | Updated: August 17, 2026 11:08 PM IST

വിവിധയിനം പായസവും ചിപ്‌സും വില്‍പ്പനയ്ക്കായി തൊടുപുഴ നഗരത്തില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാള്‍.

തൊടുപുഴ: ചിങ്ങം വരവായതോടെ നാടും നഗരവും ഓണത്തിരക്കിലേക്ക്. തിരുവോണത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ വിപണി സജീവമായി. വസ്ത്ര-ഗൃഹോപകരണ ശാലകളിലാണ് തിരക്കനുഭവപ്പെടുന്നത്. വന്‍ തുകയുടെ സമ്മാന പദ്ധതികളും ഓഫറുകളും ഒരുക്കി ഓണാഘോഷത്തിന് പകിട്ടേകുകയാണ് വ്യാപാര സ്ഥാപനങ്ങള്‍. അത്തം മുതല്‍ പൂ വിപണിയിലും പുത്തന്‍ ഉണര്‍വ് ദൃശ്യമായിട്ടുണ്ട്. സ്‌കൂളുകളിലും കോളജുകളിലും ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നതോടെ പൂക്കള്‍ക്ക് ഡിമാന്‍റേറും. പ്രധാനമായും ജമന്തി, ബന്ദി, വാടാമുല്ല, അരളി, ചെത്തി തുടങ്ങിയവയാണ് ഓണക്കാലത്ത് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്.

സജീവമായി മേളകള്‍

സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണികള്‍, ഓണം ഖാദി മേള, പായസം മേളകള്‍ എന്നിങ്ങനെ വിവിധ മേളകള്‍ ജില്ലയില്‍ സജീവമായി. അടുത്ത ദിവസം മുതല്‍ കൃഷിവകുപ്പിന്‍റെയും കുടുംബശ്രീയുടെയും വിഎഫ്പിസികെയുടെയും ഓണച്ചന്തകളും ആരംഭിക്കും. ഓണാഘോഷത്തിന്‍റെ ഭാഗമായി ജില്ലയില്‍ വിവിധ ക്ലബുകളും റസിഡന്‍റ്സ് അസോസിയേഷനുകളും സാംസ്‌കാരിക സംഘടനകളും വിദ്യാലയങ്ങളും കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണക്കാലമായതോടെ വിനോദസഞ്ചാര മേഖലയും പ്രതീക്ഷയിലാണ്.

പുത്തന്‍ മോഡലുകള്‍

എക്‌സ്‌ചേഞ്ച് മേളകളും കോംബോ ഓഫറുകളും അവതരിപ്പിച്ചാണ് ഇലക്‌ട്രോണിക്‌സ് ഗൃഹോപകരണ വിഭാഗം കച്ചവടക്കാര്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. വമ്പന്‍ വിലക്കുറവുകളും കാഷ് ബാക്കുകളും പ്രഖ്യാപിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനുളള എല്ലാ തന്ത്രങ്ങളും വിപണിയില്‍ സജീവമാണ്. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഓവനുകള്‍, നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍, മിക്‌സി തുടങ്ങി ഗൃഹോപകരണങ്ങളുടെയെല്ലാം പുത്തന്‍ മോഡലുകളുമായി രംഗത്തുണ്ട്.

ഓണ വിപണിയിലെ മറ്റൊരു ആകര്‍ഷണം സ്മാര്‍ട്ട് ഫോണുകളാണ്. വലിയ ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിച്ചാണ് സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ് വ്യാപാരം തകൃതിയായി തുടരുന്നത്. പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനങ്ങളും ആകര്‍ഷകമായ ഓണം ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരികള്‍. പുത്തന്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായും ഓഫറുകളുടെ നീണ്ടനിര തന്നെയുണ്ട്.

ഓണം അടുത്തതോടെ, പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്കാണ്. സാരികള്‍, ദാവണി സെറ്റ്, ചുരിദാര്‍ മെറ്റീരിയലുകള്‍ പട്ടുപാവാടയും ബ്ലൗസും, മുണ്ടുകള്‍, ഷര്‍ട്ടുകള്‍ തുടങ്ങി മലയാളത്തനിമയുള്ള വസ്ത്രങ്ങള്‍ക്കാണ് ഈ ഓണക്കാലത്തും മുന്‍തൂക്കം. ക്രീം അല്ലെങ്കില്‍ വെള്ള കോന്പിനേഷനില്‍ പലനിറത്തില്‍ ദാവണികള്‍ വിപണിയില്‍ ലഭ്യമാണ്. കഥകളി ഉള്‍പ്പെടെയുള്ള ചിത്രങ്ങളുള്ള പ്രിന്‍റഡ് സെറ്റ് സാരി, പ്രിന്‍റഡ് ചുരിദാറുകള്‍ തുടങ്ങിയവയും വിപണിയിലെ ആകര്‍ഷണമാണ്.

പുരുഷന്മാരുടെ വസ്ത്രങ്ങളിലും വിവിധ ചിത്രങ്ങളടങ്ങിയ പ്രിന്‍റഡ് മെറ്റീരിയലുകള്‍തന്നെയാണു താരം. ഷര്‍ട്ടിലും മുണ്ടിലും ഒരുവശത്ത് പരമ്പരാഗത ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത ഓണക്കോടിക്കാണ് ആവശ്യക്കാരേറെ. ഓണത്തോടനുബന്ധിച്ച് ഓഫീസുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന ഓണാഘോഷ പരിപാടികളും വസ്ത്രവ്യാപാര മേഖലയ്ക്കു വലിയ ഉണര്‍വാണ് നല്‍കുന്നത്. ഓണത്തോടൊപ്പം വിവാഹസീസണ്‍കൂടി വരുന്നതിനാല്‍ വലിയ കടകളിലെല്ലാം നേരത്തേ തിരക്കു തുടങ്ങിയിരുന്നു.

ഓണസദ്യ വീട്ടിലെത്തും

ഓണസദ്യ വീട്ടിലൊരുക്കാന്‍ സമയമില്ലാത്തവര്‍ക്ക് പല ഹോട്ടലുകളും കേറ്ററിംഗ് സര്‍വീസുകളും ഓണസദ്യ തയാറാക്കി നല്‍കുന്നുണ്ട്. തിരുവോണ ദിവസം വരെ സദ്യ ലഭ്യമാകും. പായസ മേളകളാണ് വിപണിയിലെ മറ്റൊരു ആകര്‍ഷണം. പാലട, അടപ്രഥമന്‍, പരിപ്പ്, ഗോതമ്പ് എന്നിവയണ് പ്രധാന ഇനങ്ങള്‍. ഓണ ദിവസങ്ങളിലേക്കുള്ള സദ്യയുടെയും പായസത്തിന്‍റെയും ബുക്കിംഗ് നേരത്തേതന്നെ ആരംഭിച്ചിട്ടുണ്ട്. നഗരങ്ങളിലാണ് പാഴ്‌സല്‍ ഓണസദ്യക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്.

Tags : Local News Nattuvishesham Onam market New trend

Recent News

Corehub Up