മല്ലികാർജുൻ ഖാർഗെ
ഗോവ: കോൺഗ്രസിന്റെ പരിപാടിയിൽ വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി ബിജെപി - കോൺഗ്രസ് പോര്. ഗോവയിലെ കോണ്‍ഗ്രസ് കണ്‍വെൻഷനിൽ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ച് ഗാനം അവസാനിപ്പിച്ചതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി.
മുസ്ലിം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് കോൺഗ്രസ് വന്ദേമാതരം പാതി ആലപിച്ചതെന്നായിരുന്നു ബിജെപി നേതാവ് രവിശങ്കർ പ്രസാദിന്റെ വിമർശനം. എന്നാൽ വിമർശനത്തിന് ശക്തമായ മറുപടിയുമായി ഖാർഗെ രംഗത്തെത്തി.ഗോവയിൽ ആലപിച്ചത് മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ആലപിച്ച ഭാഗമാണെന്ന് ഖാർഗെ പറഞ്ഞു.
അത് തെറ്റാണെങ്കിൽ ഗാന്ധിക്കും നെഹ്റുവിനുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ വിമർശിക്കുന്നവർ ജനിക്കുന്നതിന് മുമ്പുതന്നെ വന്ദേമാതരം സംബന്ധിച്ച പല തീരുമാനങ്ങളും രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. നാളെ മറ്റൊരു സർക്കാർ അധികാരത്തിലെത്തിയാൽ അവർ പറയുന്നതായിരിക്കും അന്നത്തെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : VandeMataram Controversy Mallikarjun Kharge BJP Congress