x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേൽപാലംപണികൾ അനന്തമായി നീളുന്നു; അപകടക്കുരുക്കായി ദേശീയപാത


Published: July 1, 2026 04:02 AM IST | Updated: July 1, 2026 04:02 AM IST

വടക്കഞ്ചേരി: പണിതീരാത്ത വടക്കഞ്ചേരി മേൽപാലവും ഇഴഞ്ഞുനീങ്ങുന്ന വാണിയംപാറയിലെ മേൽപാലം പണികളും സർവീസ് റോഡുകളില്ലാത്തതും ദേശീയപാതയിലൂടെയുള്ള യാത്ര ദുർഘടയാത്രയായി തുടരുന്നു.
മഴ കനക്കുംമുമ്പേ പന്തലാംപാടം, വാണിയംപാറ ഭാഗങ്ങളിലെ കുഴികളും അപകട കാരണമാകുന്നുണ്ട്. റോഡിലെല്ലാം കോൺക്രീറ്റിന്‍റെയും പ്ലാസ്റ്റിക്കിന്‍റെയും ബാരിക്കേഡുകൾ നിരത്തിവച്ച് വഴിതിരിച്ചുവിടുന്ന പാതയായി ദേശീയപാത മാറി.
ആറുവരിപ്പാതയുടെ പേരിൽ പന്നിയങ്കരയിൽ ഉയർന്ന ടോൾ കൊടുത്തുപോകുന്ന വാഹനങ്ങൾക്കു മിനിമം സ്പീഡിൽപോലും പലഭാഗത്തും പോകാനാകില്ല. കുതിരാൻ വഴക്കുംപാറ ഉൾപ്പെടെയുളള സ്ഥലങ്ങളിലൊന്നും വെളിച്ച സംവിധാനമില്ലാത്തതിനാൽ രാത്രിയാത്ര ഭീതിപ്പെടുത്തുന്നതാണെന്നു യാത്രക്കാർ പറയുന്നു. വടക്കഞ്ചേരി മേൽപാലത്തിൽ പണിഒഴിഞ്ഞ സമയമില്ല.
പാലംതുറന്ന് നാലുവർഷത്തോളമായിട്ടും ആറുവരികളിലൂടെയും ഒരുമിച്ചു വാഹനങ്ങൾ പോകുന്നതു കാണാൻ കഴിയില്ല. ഏതുസമയവും കുത്തിപ്പൊളിക്കൽ പണികൾ നടന്നുകൊണ്ടിരിക്കുന്നു. പാലക്കാട് ലൈനിൽ വാഹനഗതാഗതം നിരോധിച്ച് പണി ആരംഭിച്ചിട്ട് ഒരുമാസത്തിലേറെയായി. ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്.
തൃശൂർ ലൈനിലൂടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. കഴിഞ്ഞദിവസം മേൽപാലത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് ബാരിക്കേഡ് കാറ്റിൽപറന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിൽവീണു. ഇതുകണ്ട് കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിറകെ വന്ന വാൻ കാറിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ

Tags : Nattuvishesham Districte News

Recent News

Corehub Up