x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുനലൂരിൽ റിക്കാർഡ് ചൂട്

വെബ് ഡെസ്ക്
Published: September 18, 2026 02:07 AM IST | Updated: September 18, 2026 02:07 AM IST

പ്രതീകാത്മക ചിത്രം

കൊല്ലം: കനത്ത ചൂടില്‍ ജില്ലയാകെ ചുട്ടുപൊള്ളുന്നു. പുനലൂരില്‍ തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് റിക്കാര്‍ഡ് താപനിലയാണ്. 36.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പുനലൂരില്‍ അനുഭവപ്പെട്ടത്. ഇത് സാധാരണയേക്കാള്‍ 4.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്.

ഈ ദിവസങ്ങളില്‍ ജില്ലയില്‍ പകല്‍ സമയത്തെ താപനില ശരാശരി 31 ഡിഗ്രിക്കും 33 ഡിഗ്രിക്കും ഇടയിലാണ് അനുഭവപ്പെട്ടത്. പാരിപ്പള്ളിയില്‍ 33.6, കാരുവേലില്‍ 33.3, ചവറ 31.2 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ താപനില.

നിലവില്‍ വീടിനുള്ളിലും പുറത്തും കഴിയാനാകാത്തവിധം ചൂടു കൂടുകയാണ്. സൂര്യാതപമേല്‍ക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കും ഇത് കാരണമാകും.

വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, തെരുവുനായകള്‍ എന്നിവയും പൊരിവെയിലില്‍ നരകിക്കുന്നു. പകല്‍സമയത്ത് വരണ്ട ചൂടുകാറ്റിനും സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുന്നവര്‍ കുടിവെള്ളം കരുതണം.
കാലവര്‍ഷം അകന്നുനില്‍ക്കുന്നതുമൂലമുള്ള മഴക്കുറവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അസഹനീയമായ ചൂടിനൊപ്പം മഴലഭ്യതയിലുണ്ടായ വന്‍ ഇടിവ് ജനജീവിതത്തെയും കൃഷിയെയും ഒരുപോലെ ബാധിച്ചു.

സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 27 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1898.4 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1378.1 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.

ജില്ലയില്‍ സീസണില്‍ സാധാരണ ലഭിക്കേണ്ട 1140.5 മില്ലി മീറ്റര്‍ മഴയ്ക്ക് പകരം 721.6 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയില്‍ 37 ശതമാനമാണ് മഴക്കുറവ്. വയനാടും ഇടുക്കിയും കഴിഞ്ഞാല്‍ മഴക്കുറവില്‍ മൂന്നാം സ്ഥാനത്താണു കൊല്ലം.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം ഈ സാഹചര്യം ‘ഡെഫിഷ്യന്‍റ്' വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എങ്കിലും 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള പുതിയ ന്യൂനമര്‍ദത്തിന്‍റെ സഞ്ചാരപാത അനുസരിച്ച് കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

 

Tags : Nattuvishesham DistrictNews DeepikaNews heat

Recent News

Corehub Up