ചാവക്കാട്: ടൗണിന്റെ പല ഭാഗത്തും അലക്ഷ്യമായി ഉപേക്ഷിക്കുന്ന കേബിളുകൾ കാൽ നട - ഇരുചക്രയാത്രക്കാർക്കു ഭീഷണിയാകുന്നു. മുൻസിഫ് കോടതി പരിസരം, റസ്റ്റ് ഹൗസിനു സമീപം എന്നിവിടങ്ങളിൽ അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ ഇന്നലെ വാഹനാപകടത്തിനു കാരണമായി.
ഇരുചക്ര വാഹനം കേബിളിൽ കുരുങ്ങി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിയായ സ്ത്രീയുടെ കൈയൊടിഞ്ഞു. റസ്റ്റ് ഹൗസിന് പുറമെ ചാവക്കാട് സെന്റർ , പാലയൂർ റോഡ്, ബൈപാസ് തുടങ്ങി ടൗണിന്റെ പലയിടത്തും കേബിളുകൾ റോഡിന്റെ വശങ്ങളിൽ ചുരുട്ടിക്കൂട്ടിയിട്ട് ഉപേക്ഷിച്ച് ബന്ധപ്പെട്ടവർ കടന്നുകളയുകയാണ്. ഇവ പിന്നിട് റോഡിൽ പരന്ന് അപകടത്തിനു കാരണമാകുകയാണ്.
ഇതു പ്രധാനമായും കാൽനട - ഇരു ചക്ര വാഹനയാത്രക്കാർ ബുദ്ധിമുട്ടുകുകയാണ്. കേബിളിൽ കുടുങ്ങി ചെറുവാഹനങ്ങൾ മറിയുന്നത് പതിവാണ്. ഇതിൽ ഒടുവിൽ നടന്നതാണ് സ്കൂട്ടർ മറിഞ്ഞ് ഗർഭണിയായ യുവതിയുടെ കൈ ഒടിഞ്ഞ സംഭവം. സ്വകാര്യ കമ്പനികളുടെതാണു കേബിളുകൾ. വൈദ്യുതി കാലുകളിൽ ചുരുട്ടിവയ്ക്കുന്ന കേബിളും ഭീഷണിയാകുന്നതായി നാട്ടുകാർ ആരോപിച്ചു. ബന്ധപ്പെട്ടവരുടെ അടിയന്തരമായ ശ്രദ്ധ ഉണ്ടാകണമെന്ന് പൊതുപ്രവർത്തകനായ സി.കെ. ഹക്കിം ആവശ്യപ്പെട്ടു.
Tags : nattu vishesham pregnant woman's arm broken