വടക്കഞ്ചേരി: ചിറ്റടി മരിയനഗർ സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങൾക്ക് ഇന്നൊരു ചെറിയ തിരുനാൾകൂടിയാണ്. കാലങ്ങളായി വിശ്വാസികൾ മനസിൽ താലോലിച്ചിരുന്ന പള്ളിക്കൊരു കുരിശുപള്ളി എന്നത് യഥാർഥ്യമാകുന്ന ദിനം.
ചീളി - മാപ്പിളപ്പൊറ്റ റോഡിൽ പുഴയ്ക്കടുത്തായി വള്ളിക്കാട്ടുകുഴിയിൽ തോമസ് മകൻ ലൂക്കോസ് റോഡിനോടുചേർന്ന് പള്ളിക്കായി സൗജന്യമായി നൽകിയ രണ്ടര സെന്റ് സ്ഥലത്താണ് കുരിശുപള്ളി നിർമാണം പൂർത്തിയായിട്ടുള്ളത്. വൈകുന്നേരം നാലരയ്ക്ക് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് കുരിശുപള്ളിയുടെ കൂദാശകർമവും നടക്കും. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
വികാരി ഫാ.ജോസ് കൊച്ചുപറമ്പിലിന്റെ നിർദേശപ്രകാരം കൺവീനർമാരായ റപ്പായി ആലപ്പാട്ട്, ജെയിംസ് വെളിയത്തിൽ, കൈക്കാരൻമാരായ ഡേവിസ് ആലപ്പാട്ട്, ജോയ് മാലാന എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെയും ഇതരമതസ്ഥരുടെയുടെയും കൂട്ടായ്മയിലാണ് കുരിശുപള്ളി എന്ന സ്വപ്നം യഥാർഥ്യമായിട്ടുള്ളത്.
2010 ജൂൺ 11നാണ് ചിറ്റടി പള്ളി ഇടവകയായി ഉയർത്തിയത്. 2021 ഒക്ടോബർ 28 നായിരുന്നു ദേവാലയത്തിന്റെ രജത ജൂബിലി സമാപനം.
Tags : nattu vishesham consecration ceremony