കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20 -ന് തുറന്നുതുടങ്ങാൻ ധാരണയായി. കഴിഞ്ഞ ദിവസം ഓൺലൈനായി കൂടിയ യോഗത്തിലാണ് തീരുമാനും. മാർച്ച് 15-ന് തുറക്കേണ്ട ഷട്ടറുകൾ 36 ദിവസങ്ങൾ കഴിഞ്ഞാണ് തുറക്കാൻ തുടങ്ങുക. കഴിഞ്ഞ വർഷം ഏപ്രിൽ 11 - ന് ഷട്ടർ തുറന്നിരുന്നു.
ഷട്ടറുകൾ അടഞ്ഞുകിടക്കുന്നത് അപ്പർ കുട്ടനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ദോഷകരമായി ഭവിക്കുകയാണ് . കാർഷിക കലണ്ടർ അനുസരിച്ച് നെൽകൃഷിയിറക്കാത്തതാണ് ഷട്ടർ ഉയർത്തുന്നത് വൈകാൻ കാരണം.
ജലാശയങ്ങൾ മലിനമാകാനും പോളയും പായലും തിങ്ങിനിറയാനുമുള്ള പ്രധാന കാരണം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തി ഉപ്പുവെള്ളത്തെ തടയുന്നതാണ്. കുട്ടനാട്ടിലെ നാളികേര കൃഷി പരാജയപ്പെടാനുള്ള പ്രധാന കാരണവും മത്സ്യസമ്പത്തു കുറയാനുള്ള കാരണവും തണ്ണീർമക്കം ബണ്ട് അടച്ചിടുന്നതാണ്.
അടുത്ത വർഷം മുതലെങ്കിലും സമയബന്ധിതമായി പുഞ്ച കൃഷിയിറക്കുകയും മാർച്ച് 15 -നുതന്നെ ഷട്ടർ ഉയർത്തുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Local News Nattuvishesham Kottayam