പ്രതീകാത്മക ചിത്രം
ഉള്ളൂർ: ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ആശയങ്ങളും വളർച്ചാ പദ്ധതികളും (പിച്ച് ഡെക്ക് ) തയ്യാറാക്കി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ രണ്ടു പേരെ മെഡിക്കൽ കോളജ് പൊലിസ് അറസ്റ്റു ചെയ്തു.
ഉള്ളൂർ ഐശ്വര്യ നഗർ സ്വദേശി കാർത്തിക് (25), തിരുമല മങ്കാട്ടുകടവ് സ്വദേശി ഭരത് ജെ. ബൈജു (23)എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുമാരപുരം സ്വദേശി ടെറൻസ് പോൾ അലക്സാണ്ടർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
പ്രതികൾ ഫ്രാൻസിൽ അമനാര ഹോൾഡിംഗ്സ് എന്ന സ്ഥാപനത്തിന്റെ ജീവനക്കാരാണെന്ന വ്യാജേന പരാതിക്കാരന്റെ ബിസിനസ് വിപുലീകരിക്കുന്നതിനും നിക്ഷേപകരെ ആകർഷിപ്പിക്കുന്നതിനുമായി പിച്ച് ഡെക്ക് തയ്യാറാക്കി നൽകാമെന്നു വിശ്വസിപ്പിക്കുകയും 41 ലക്ഷം രൂപ തട്ടിയെന്നുമാണ് പരാതി.
പറഞ്ഞ കാര്യങ്ങൾ ചെയ്തു കൊടുക്കുകയോ തുക തിരികെ കൊടുക്കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നും പരാതിയിൽ പറയുന്നു.