x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.ഡി. സതീശൻ പത്രിക സമർപ്പിച്ചു


Published: March 24, 2026 06:32 AM IST | Updated: March 24, 2026 06:32 AM IST

പറവൂർ : പറവൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.ഡി. സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

പറവൂര്‍ രാജീവ് ഭവനില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം കാൽനടയായാണ് താലൂക്ക് ഓഫീസിലെത്തി വരണാധികാരിയായ പറവൂര്‍ അഡീഷണല്‍ തഹസീല്‍ദാര്‍ മുമ്പാകെ സതീശൻ പത്രിക സമർപ്പിച്ചത്.
എംപിമാരായ ഹൈബി ഈഡൻ ഹാരിസ് ബീരാൻ, യുഡിഎഫ് ചെയര്‍മാന്‍ പി.എസ്. രഞ്ജിത്ത്, ഡിസിസി ജനറല്‍ സെക്രട്ടറി കെ.എ. അഗസ്റ്റിന്‍, എം.ജെ. രാജു തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം പ്ലാച്ചിമട സമരസമിതി കൈമാറി. പ്ലാച്ചിമടയിലെ ജനകീയ സമരങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് നല്‍കി വരുന്ന പിന്തുണയ്ക്കുള്ള ഐക്യദാര്‍ഢ്യമായാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കുന്നതെന്ന് സമര സമിതി പ്രതിനിധികള്‍ പറഞ്ഞു.

സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാൽ, കണ്‍വീനര്‍ കെ. ശക്തിവേല്‍, സമര നായിക മൈലമ്മയുടെ മകന്‍ എന്‍. തങ്കവേലു, ഊര് മൂപ്പന്‍ കെ. സുന്ദരന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ പ്ലാച്ചിമട പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Tags : nattu vishesham V.D. Satheesan presented paper

Recent News

Corehub Up