x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാടപ്പള്ളിയിൽ വിവിധ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു


Published: May 17, 2026 07:33 AM IST | Updated: May 17, 2026 07:33 AM IST

ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിന്‍റെ വിവിധവാര്‍ഡുകളില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. കുറുമ്പനാടം, വെള്ളുക്കുന്ന്, പുളിയാങ്കുന്ന്, തെങ്ങണ ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തരോഗം കണ്ടെത്തിയത്. വിവിധ വാര്‍ഡുകളിലായി ഇരുപതോളംപേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്ത ജലത്തില്‍നിന്നാണ് മഞ്ഞപ്പിത്തം പടര്‍ന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.

പഞ്ചായത്ത് പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കിണറുകളുടെയും ജലസ്രോതസുകളുടെയും ക്ലോറിനേഷന്‍, വീടുകള്‍ തോറുമുളള രോഗപ്രതിരോധ ബോധവത്കരണം, ബോധവത്കരണ അനൗണ്‍സ്‌മെന്‍റ് തുടങ്ങിയ എല്ലാ പ്രതിരോധ പരിപാടികളും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ച് മൂന്നാം ആഴ്ച മുതല്‍ മേയ് ആദ്യവാരം വരെ പഞ്ചായത്തിന്‍റെ 22 വാര്‍ഡ്കളിലും വാഹനത്തില്‍ കുടിവെള്ളം വിതരണം നടത്തിയിരുന്നു. നാല് വാര്‍ഡ്കളില്‍ മാത്രമാണ് ഇപ്പോള്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു വാര്‍ഡില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് കുടിവെള്ള വിതരണം നടന്നിട്ടുള്ളത്.

മറ്റ് സ്രോതസുകളിലെ വെള്ളവും ജനങ്ങള്‍ ഉപയോഗിച്ചിരിക്കാം. വരള്‍ച്ച രൂക്ഷമായിരുന്ന സമയത്ത് വെള്ളം വിതരണം നടത്തിയതിന്‍റെ പേരില്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നതായി ബോധപൂര്‍വമായി കുപ്രചാരണം നടക്കുന്നുണ്ടെന്നും അങ്ങനെയെങ്കില്‍ 22 വാര്‍ഡിലും ഈ രോഗബാധ ഉണ്ടാകേണ്ടതല്ലേയെന്നും പ്രസിഡന്‍റ് ചോദിച്ചു. രോഗബാധ നിയന്ത്രിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും പ്രസിഡന്‍റ് അറിയിച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up