Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നമ്മുടെ വിദ്യാലയങ്ങൾ കലാപവേദികളാക്കണോ?
Wednesday, October 16, 2019 12:01 AM IST
സന്തുലിതമായ കാഴ്ചക്കോണുകളിലൂടെ നോക്കിയാൽ ഭൗതികമായ അറിവു മാത്രം നല്കുന്ന കേന്ദ്രങ്ങളല്ല വിദ്യാലയങ്ങൾ. മനുഷ്യനെ ആകമാനം രൂപപ്പെടുത്തുന്ന വേദികളാണവ. അവിടെ സന്പാദിക്കുന്ന അറിവും അധ്യാപകരുടെ മാതൃകയും ഉപദേശങ്ങളും വിദ്യാർഥികളെ ആഴത്തിൽ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. ഈയൊരു അവബോധം അധ്യാപകർക്കും വിദ്യാർഥികൾക്കും അവശ്യം ഉണ്ടായിരിക്കണം. ഒരു തലമുറയുടെ ഭാവി രൂപപ്പെടുത്തുന്നത് വിദ്യാലയങ്ങളാണ്. ജനാധിപത്യം അടിസ്ഥാനമൂല്യങ്ങളിൽ ചുവടുറപ്പിച്ചു നിലനിൽക്കണമെങ്കിൽ അതിനിണങ്ങുന്ന പരിശീലനം വിദ്യാലയങ്ങളിൽ ലഭ്യമാകണം. ചുരുക്കത്തിൽ, വിദ്യാലയങ്ങളിൽ സംലഭ്യമാക്കുന്ന പരിശീലനവും രൂപവത്കരണവുമാണു ഭാവിയുടെ ഭദ്രമായ അടിത്തറ.
ഒരു നല്ല ഭാവിയുടെ നിർമിതിയും അതിനു പശ്ചാത്തലമൊരുക്കുന്ന നല്ല വിദ്യാലയങ്ങളുമാണ് ഇന്ന് ആവശ്യം. ഇതു തിരിച്ചറിഞ്ഞ എലീസാ കുക്കിനെപ്പോലുള്ള വിചക്ഷണർ പറയുന്നു: Better build school rooms for the boy than cells and gibbets for the man (കുട്ടിക്കു സ്കൂൾ മുറികൾ പണിയുന്നതാണ് പ്രായപൂർത്തിയായ ആൾക്ക് തടവറകളും കഴുമരങ്ങളും പണിയുന്നതിനേക്കാൾ നല്ലത്). ഇതുപോലൊരു പരിണാമം യാഥാർഥ്യമാകുന്നുണ്ടോയെന്ന് പൊതുസമൂഹം ആത്മാർഥതയോടെ ആത്മവിമർശം നടത്തേണ്ട കാലം അതിക്രമിച്ചില്ലേ?
ഒരുകാലത്ത് അറിവിന്റെ പ്രഭവം ഗുരുമുഖങ്ങളായിരുന്നു. പിന്നീടതു പുസ്തകങ്ങളായി. അപ്പോഴും അധ്യാപകർക്ക് അതുല്യമായ സ്ഥാനമുണ്ടായിരുന്നു. എന്നാൽ ഇന്നോ? പുതുതലമുറയെ പരിധിയില്ലാതെ സ്വാധീനിക്കുന്ന നവമാധ്യമങ്ങളുടെ സംസ്കാരത്തിൽ അധ്യാപകർ പലപ്പോഴും അധികപ്പറ്റാണ്. അവരോടുള്ള ബന്ധംപോലും അനാവശ്യമായി ചിത്രീകരിക്കപ്പെടുന്നു. ഒരു കുട്ടി അധ്യാപകന്റെ കരണത്തടിച്ച വാർത്തയ്ക്ക് അധികം പഴക്കമില്ല. സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ആ സംഭവം.
വിദ്യാർഥി സംഘടനകൾ
കേരളത്തിൽ മിക്ക വിദ്യാലയങ്ങളിലും വിദ്യാർഥിസംഘടനകളുണ്ട്. വിദേശരാജ്യങ്ങളിൽ ഇത്രത്തോളം പൊതുസ്വഭാവം അതിനില്ലായെന്നാണ് എനിക്കു മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. സംഘടനകളുള്ള സ്ഥലങ്ങളിലാകട്ടെ, പൊതുവിഷയങ്ങൾ ചർച്ചചെയ്യാനും കൂടുതൽ അറിവു സന്പാദിക്കാനും ഇത്തരം വേദികൾ അവർ പ്രയോജനപ്പെടുത്തുന്നതായി കാണാം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി തന്നെ ഇതിനു മികച്ച മാതൃക. സംവാദങ്ങൾക്കും വിനിമയങ്ങൾക്കും അറിവുസന്പാദനത്തിനുമാണ് അവിടെ പ്രാധാന്യം.
വിദ്യാലയങ്ങളിലെല്ലാം വിദ്യാർഥിസംഘടനകൾ ഉണ്ടായിരിക്കണമെന്ന നിയമം കേരള സർക്കാർ ഉണ്ടാക്കാൻ പോകുന്നതായി കേൾക്കുന്നു. മുന്‍പു പറഞ്ഞ ലക്ഷ്യങ്ങളായിരിക്കുമോ അതിനു പിന്നിൽ? സാധ്യത തീരെ കുറവാണ്. കാരണം, ഇവിടത്തെ വിദ്യാർഥിസംഘടനകൾ മിക്കവയും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളാണ്. പാർട്ടികളുടെ താളത്തിനൊപ്പമാണ് അവരുടെ ചർച്ചകളും നീക്കങ്ങളും. പ്രവർത്തനശൈലി തന്നെ രാഷ്ട്രീയപാർട്ടികൾ മുന്നേ തീരുമാനിച്ചുറപ്പിക്കുന്ന തരത്തിലുള്ളതാണ്.
ജനാധിപത്യത്തിന്റെ സ്വഭാവവും രാജ്യത്തിന്റെ ഭരണഘടനാതത്ത്വങ്ങളും കീഴ്വഴക്കങ്ങളും വിശകലനം ചെയ്യാൻ പലരും ശ്രമിക്കുന്നില്ല എന്നതാണു ദൗർഭാഗ്യകരം. ഇന്നു കേരളത്തിൽ പിടിമുറുക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനസ്വഭാവം മനസിലാക്കാൻ പോലും പലരും ശ്രദ്ധിക്കുന്നില്ല. നമ്മുടെ കലാലയങ്ങളിലെ വിദ്യാർഥികൾ ഇത്തരം സംഘടനകളുടെ പിടിയിലകപ്പെട്ടു സമൂഹവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നത് അത്യന്തം അപലപനീയമത്രേ.
കുറച്ചു നാളുകൾക്കു മുമ്പ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് ഏറെ ശ്രദ്ധയമാണ്: “I think it is difficult to remain honest in politiics” (രാഷ്ട്രീയത്തിൽ സത്യസന്ധരായിരിക്കുക വിഷമകരമായിരിക്കുമെന്ന് എനിക്കു തോന്നുന്നു). അടിസ്ഥാനപരമായ സത്യസന്ധത വിദൂരസാധ്യതയായി തുടരുന്നിടത്തോളം അങ്ങനെയുള്ള ഒരു രംഗത്ത് വിദ്യാർഥികൾ പ്രവേശിക്കുന്നതും തുടരുന്നതും അപകടം വിളിച്ചുവരുത്തും. പക്ഷേ, ഇവിടത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം മറക്കുന്നത് ഇതേ കാര്യമല്ലേ? രാഷ്ട്രീയ പാർട്ടികളുടെ "റിക്രൂട്ട്മെന്റ് ഗ്രൗണ്ട്' ആയിട്ടാണ് വിദ്യാർഥിരാഷ്ട്രീയത്തെ അവർ കാണുന്നത്.
കലാലയങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ തങ്ങളാണു മുൻപന്തിയിലെന്നു വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നില്ലേ എന്നു സംശയിക്കണം. എങ്ങനെയും വിദ്യാർഥിലോകത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള വ്യഗ്രതയാണു മുഖ്യധാരാ രാഷ്ട്രീയക്കാർക്കെല്ലാം. അതിനുള്ളൊരു ഉപാധിയായി വിദ്യാർഥിസംഘടനകളെ അവർ കാണുന്നു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വക്താക്കളുടെ ആരാധ്യപുരുഷനായ ലെനിൻതന്നെ വിദ്യാലയങ്ങളിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളെ തള്ളിക്കളയുകയാണു ചെയ്തത്. പഠനമുപേക്ഷിച്ച് വിപ്ലവപ്രസ്ഥാനത്തിന്റെ വിജയത്തിന് രംഗത്തിറങ്ങട്ടെ എന്നു ചില വിദ്യാർഥികൾ ലെനിനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി പ്രസിദ്ധമാണ്: “നിങ്ങൾ വിദ്യാർഥികൾ ആയിരിക്കുന്നിടത്തോളം നിങ്ങളുടെ ഒന്നാമത്തെ ചുമതല പഠിക്കുക എന്നതാണ്. നിങ്ങളുടെ രണ്ടാമത്തെ ചുമതലയും പഠിക്കുകയെന്നതാണ്. നിങ്ങളുടെ അവസാനത്തെ ചുമതലയും പഠിക്കുകയെന്നതാണ്.” പക്ഷേ, ഇതെല്ലാം മറന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ വിദ്യാലയങ്ങളിൽ കടന്നുകയറുന്നത്.
രാഷ്ട്രീയ നിറമുള്ള സംഘടനകൾ
വിദ്യാലയ രാഷ്ട്രീയത്തിന്റെ വികൃതവും അപകൃഷ്ടവുമായ ഭാവമാണ് അടുത്തകാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അരങ്ങേറിയത്. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെയുള്ള കലാലയത്തിൽ വിദ്യാർഥികൾ പരിശീലിക്കുന്നത് മർദനമുറകളും വിധ്വംസക ചെയ്തികളുമാണെന്നത് എത്രയോ ഗൗരവതരമാണ്. അവിടെ ഇടിമുറികളും മറ്റും പ്രവർത്തിക്കുന്നു എന്ന അറിവും പൊതുജനമനസിൽ ഞെട്ടലുളവാക്കുന്നു. മറ്റു വിദ്യാർഥിസംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ശൈലിയാണല്ലോ യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ കാലാകാലങ്ങളായി പിന്തുടരുന്നത്. മറ്റു രാഷ്ട്രീയക്കാർ ഈ അഭിപ്രായത്തെ എതിർക്കുന്നുണ്ട്; എങ്കിലും അവരും സ്വന്തം വിദ്യാർഥിസംഘടനകൾക്കായി നിലകൊള്ളാനും അവരെ വളർത്താനുമാണു ശ്രമിക്കുന്നത്.
വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കുന്ന ജനാധിപത്യരാജ്യങ്ങളിൽ ഇതുപോലെ പാർട്ടിയടിസ്ഥാനത്തിലുളള വിദ്യാർഥിസംഘടനകളില്ല. രാഷ്ട്രീയകാര്യങ്ങൾ ചർച്ചചെയ്ത് നിലപാടുകൾ മനസിലാക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം. പക്ഷേ, കലാലയങ്ങൾ രാഷ്ട്രീയവേദികളാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടതുപക്ഷ പാർട്ടികളാണ് വിദ്യാർഥിരാഷ്ട്രീയത്തിന് ഇവിടെ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. സ്കൂൾ, കോളജ് തലങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടത്താൻ ഏറെ ശ്രമിക്കുന്നതും അവരാണല്ലോ. അവരെ നയിക്കുന്ന പ്രത്യയശാസ്ത്രമെന്താണെന്ന് അനുഭാവികൾ ശരിക്കും മനസിലാക്കുന്നുണ്ടോ എന്നു സംശയമാണ്. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്ന അടിസ്ഥാനപ്രമാണത്തിൽ, ലക്ഷ്യപ്രാപ്തിക്ക് ഏതു മാർഗവും സ്വീകരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കുകയാണ് അവരുടെ പദ്ധതി. ഈ കെണിയിൽ വീഴാതിരിക്കാൻ യഥാർഥ ജനാധിപത്യസമൂഹം ശ്രദ്ധിക്കണം.
വിദ്യാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരം ഏതുവിധേനയും നിയന്ത്രിക്കണം. സ്വതന്ത്രമായി പഠിക്കാനും യഥാർഥ ജനാധിപത്യമൂല്യങ്ങളിൽ ഉറപ്പിക്കാനുമുള്ള പരിശീലനമാണ് അവിടെ വിദ്യാർഥികൾക്കു സംലഭ്യമാക്കേണ്ടത്. പാർട്ടിരാഷ്ട്രീയത്തിന്റെ അടിമകളാകാതെ യഥാർഥ ജനാധിപത്യ മൂല്യങ്ങളിൽ അടിസ്ഥാനമിട്ട ഒരു സമൂഹം നിർമിച്ചെടുക്കാനാണ് ഭാവിതലമുറയെ നാം സജ്ജമാക്കേണ്ടത്. അതിനു രാഷ്ട്രീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകളെ വിദ്യാലയങ്ങളിൽ നിരോധിക്കണമെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഇന്നിവിടെ ഭരിക്കുന്ന സർക്കാരുകൾക്ക് സ്വന്തം പാർട്ടിയുടെ ആധിപത്യത്തിനു വഴിയൊരുക്കുന്ന വിദ്യാർഥിസംഘടനകളെക്കുറിച്ചേ ചിന്തിക്കാൻ കഴിയൂ. അതിനു വഴങ്ങിയാൽ കലാപകലുഷിതമായ ഒരു തലമുറയായിരിക്കും രൂപപ്പെടുന്നത്. ശ്രദ്ധേയമായ സംഭാവനകൾ വിദ്യാഭ്യാസരംഗത്തു നല്കിയ ഡോ. എം.വി. പൈലി എഴുതുന്നു: “ഇന്നത്തെ രീതിയിൽ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന സ്കൂൾ- കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നിർത്തലാക്കട്ടെ. ഒരു പരിഷ്കൃതരാജ്യത്തും നടക്കാത്ത സ്കൂൾ-കോളജ് യൂണിയൻ തെരഞ്ഞെടുപ്പെന്ന ആഭാസം പൂർണമായും സ്തംഭിപ്പിക്കട്ടെ” ( ഡോ. എം.വി പൈലി, വിദ്യാഭ്യാസ പ്രശ്നങ്ങൾ ഇന്നലെ ഇന്ന് നാളെ പേജ് 69).
ഏതായാലും ഇതേക്കുറിച്ച് ഒരു പുനർവിചിന്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ഭാഗത്തുനിന്നുണ്ടാകണം. കലാലയങ്ങൾ കലാപശാലകൾ ആകാൻ അനുവദിക്കരുത്. അറിവും അനുഭവവും സൗഹൃദവും ഐക്യവും പൊതുനന്മയും വിളയുന്ന ഇടമായി മാറട്ടെ.
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
Latest News
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
Latest News
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top