Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇന്ത്യ ഭരിച്ചവരെ ഇന്ത്യക്കാർ ഭരിക്കും
Thursday, February 27, 2020 11:40 PM IST
സൂര്യനസ്തമിക്കാത്ത രാജ്യമെന്ന വിശേഷണമായിരുന്നു ഒരു കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിനുണ്ടായിരുന്നത്. ഇന്ത്യ ഏറെ നാൾ ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്നു. ഇന്ത്യയെ ഭരിച്ച ബ്രിട്ടീഷുകാരെ ഭരിക്കാൻ ഇനി ഇന്ത്യക്കാരും. ബ്രിട്ടനിൽ മന്ത്രിമാരായും വിവിധ നഗരങ്ങളിൽ മേയർമാരായുമൊക്കെ ഇതിനു മുന്‍പും ഇന്ത്യൻ വംശജർ അധികാരത്തിലിരുന്നിട്ടുണ്ട്. എന്നാൽ പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടു സുപ്രധാന വകുപ്പുകൾ ഭരിക്കുന്നത് ഇന്ത്യൻ വംശജരാണ്. ആഭ്യന്തരം, ധനകാര്യം എന്നിവയാണീ വകുപ്പുകൾ.
ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകളുടെ ഭർത്താവായ റിഷി സുനാകാണ് പുതിയ ബ്രിട്ടീഷ് ധനമന്ത്രി. ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്നതാകട്ടെ മറ്റൊരു ഇന്ത്യൻ വംശജയായ പ്രീതിപട്ടേലും. ഇരുവരും ഇപ്പോൾ ചിലരുടെ കണ്ണിലെ കരടായിട്ടുണ്ട്. പ്രീതി പട്ടേലിനെതിരേ ആഭ്യന്തര വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് കരുക്കൾ നീക്കുന്നത്. ചില ഫയലുകൾ പ്രീതിക്കു നൽകുന്നത് ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നാണവരിൽ ചിലരുടെ കണ്ടെത്തൽ. തന്റെ മുൻഗാമികൾക്കു നൽകിയതുപോലുള്ള വിവരങ്ങൾ പ്രീതിക്കു നൽകുന്നതിൽ ചില ഡിപ്പാർട്ട്മെന്റുകൾ മടി കാട്ടുന്നതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതൊക്കെ തെറ്റായ പ്രചാരണമാണെന്നു കാട്ടി സർക്കാർ കഴിഞ്ഞ ദിവസം ഔദ്യോഗിക വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
തന്റെ കന്നി ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിഷി സുനാക്. അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നൽ കൊടുക്കാനാണ് അദ്ദേഹം പ്രധാനമായും ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ വലിയൊരു ധനകാര്യ സമുച്ചയ നിർമാണം ഇതിൽപ്പെടുന്നു. വടക്കൻ ഇംഗ്ലണ്ടിൽ കൂടുതൽ മുതൽമുടക്കുമെന്ന് തെരഞ്ഞെടുപ്പുകാലത്ത് ബോറിസ് ജോൺസൺ വാഗ്ദാനം ചെയ്തിരുന്നു. വടക്കൻ മേഖല യാഥാസ്ഥിതിക കക്ഷിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ പിന്തുണയാണു നൽകിയത്. റിഷി സുനാക് വടക്കൻ മേഖലയിലെതന്നെ റിച്ച്മൗണ്ടിൽനിന്നുള്ള പാർലമന്റംഗമാണ്. മാർച്ച് 11നാണു ബജറ്റ് അവതരണം.
ബ്രിട്ടന്റെ പുതിയ അറ്റോർണി ജനറലും ഇന്ത്യൻ വംശജയാണ്. മുപ്പത്തൊന്‍പതുകാരിയായ സുവല്ലെ ബ്രേവർമാൻ. കഴിഞ്ഞ ദിവസം അവർ ചുമതലയേറ്റു. കേംബ്രിജ് സർവകലാശാലയിൽനിന്നു നിയമബിരുദം നേടിയ സുവല്ല ഗോവയിൽ വേരുകളുള്ള കുടുംബത്തിലാണു ജനിച്ചത്. മാതാപിതാക്കൾ കെനിയയിൽനിന്നും മൗറീഷ്യസിൽനിന്നും കുടിയേറിയവരാണ്. നീതിന്യായസംവിധാനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാവും തന്റെ പ്രഥമലക്ഷ്യമെന്ന് പുതിയ അറ്റോർണി ജനറൽ പറയുന്നു.
മോഹം തീരാതെ മഹാതിർ
മലേഷ്യയിൽ മഹാതിർ മുഹമ്മദ് അധികാരമൊഴിഞ്ഞെങ്കിലും പുതിയ മന്ത്രിസഭ രൂപവത്കരണത്തിനു തടസങ്ങൾ തുടരുന്നു. 94 വയസുള്ള മഹാതിറിനെത്തന്നെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഭരണസഖ്യത്തിൽ കൂട്ടത്തോടെ കൂറുമാറ്റമുണ്ടായതിനെത്തുടർന്നാണ് മഹാതിറിന് പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത്. പഴയ രാഷ്ട്രീയ എതിരാളിയായ അൻവർ ഇബ്രാഹിമാണ് മഹാതിറിനിപ്പോൾ വെല്ലുവിളി ഉയർത്തുന്നത്.
ദീർഘകാലം വിരുദ്ധചേരികളിലായിരുന്ന മഹാതിറും അൻവറും 2018ലാണ് സഖ്യകക്ഷി കരാറിലൂടെ ഒന്നിച്ചുനിന്നു വൻ തെരഞ്ഞെടുപ്പു വിജയം നേടിയത്. എന്നാലിപ്പോൾ അൻവറിനെ ഒഴിവാക്കി സർക്കാർ രൂപവത്കരിക്കാൻ നടത്തിയ ശ്രമമാണു കുഴപ്പങ്ങൾക്കു തുടക്കമായത്. മഹാതിറിന്റെ രാജി സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം ഇനിയും അവസാനിച്ചിട്ടില്ല. രാജി മഹാതിറിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നു കരുതുന്നവരുണ്ട്. അനിശ്ചിതത്വം മുതലെടുത്തു വീണ്ടും പ്രധാനമന്ത്രിക്കസേരയിലെത്താനായിരുന്നു മഹാതിർ മുഹമ്മദിന്റെ പദ്ധതി.
കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത മഹാതിർ, സർവകക്ഷി സർക്കാർ രൂപവത്കരിച്ച് വീണ്ടും പ്രധാനമന്ത്രിയാകാൻ താൻ തയാറാണെന്നു വ്യക്തമാക്കി. കക്ഷിരാഷ്ട്രീയം മാറ്റിവച്ച് എല്ലാ കക്ഷികളെയും ഉൾപ്പെടുത്തിയുള്ള സർക്കാർ വേണമെന്നായിരുന്നു മഹാതിറിന്റെ നിലപാട്.
തുടക്കത്തിൽ മറ്റുള്ളവർ ഈ നിർദേശത്തോടെ ആഭിമുഖ്യം കാട്ടിയെങ്കിലും പിന്നീട് സ്ഥിതിഗതികൾ മാറിമറിഞ്ഞു. പിൻവാതിലിലൂടെയുള്ള സർക്കാർ രൂപവത്കരണ പദ്ധതിയെന്നാണ് അൻവർ ഇതിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയാകാൻ ആവശ്യമായ പിന്തുണ താൻ എംപിമാരിൽ നിന്നു സമാഹരിച്ചിട്ടുണ്ടെന്നാണ് അൻവർ ഇബ്രാഹിം പറയുന്നത്. മൂന്നു പാർട്ടികൾ തനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി തന്റെ പേര് രാജാവിനു സമർപ്പിച്ചെന്നും അൻവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രത്യാശയുടെ ഉടന്പടി എന്നാണ് ത്രികക്ഷി കരാറിനെ അൻവർ വിശേഷിപ്പിച്ചത്.
സർവകക്ഷി സർക്കാർ എന്ന മഹാതിറിന്റെ ആശയത്തോടുള്ള എതിർപ്പ് മലേഷ്യയെ ആറു പതിറ്റാണ്ടോളം ഭരിച്ച യുഎംഎൻഒയും അറിയിച്ചിട്ടുണ്ട്. മഹാതിറും അൻവറും ചേർന്നുള്ള സഖ്യമാണ് യുഎംഎൻഒയുടെ അരനൂറ്റാണ്ടിലേറെ നീണ്ട അധികാരക്കുത്തകയ്ക്ക് അറുതി വരുത്തിയത്. മഹാതിറിന്റെ പിൻഗാമിയായ അൻവറിനെയാണ് എല്ലാവരും കണ്ടിരുന്നത്. എന്നാൽ അൻവറിനെ അധികാരത്തിൽനിന്നകറ്റി നിർത്താൻ മഹാതിറും സംഘവും കള്ളക്കളി നടത്തുകയായിരുന്നുവെന്നാണ് ആരോപണം.
അനഭിമതർ ഈ നേതാക്കൾ
അധികാരം ഇല്ലാതായാൽ പാക്കിസ്ഥാനിലെ ഭരണാധികാരികൾ പലരും രാജ്യത്ത് അനഭിമതരാണ്. മിക്കവരുടെയും പേരിൽ വൻ അഴിമതിക്കേസുകളുണ്ട്. നവാസ് ഷരീഫും പർവേസ് മുഷാറഫും ആസിഫ് അലി സർദാരിയുമൊക്കെ ഈ അഴിമതിക്കാരുടെ പട്ടികയിലുണ്ട്.
മുഷാറഫിന്റെ പേരിൽ നിരവധി കേസുകളാണുള്ളത്. അദ്ദേഹം വിദേശത്താണു താമസം. നവാസ് ഷരീഫാകട്ടെ ഔദ്യോഗികമായി ഒളിച്ചോട്ടക്കാരനായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിലാണ് നവാസ് ഷരീഫിനെ ഒളിച്ചോട്ടക്കാരനായി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥപ്രകാരം ലണ്ടനിലെ ഡോക്ടറുടെ പക്കൽനിന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി നൽകാത്തതാണ് കാരണം.
കഴിഞ്ഞ നവംബറിലാണ് ഷരീഫ് ചികിത്സയ്ക്കായി ലണ്ടനിലേക്കു പോയത്. ഹൃദയസംബന്ധമായ ഗുരുതര രോഗബാധിതനാണു നവാസ് ഷരീഫ്. ഇസ്ലാമാബാദ് ഹൈക്കോടതി നിർദശിച്ച ഒരു സമിതി മുന്‍പാകെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം.
ജാമ്യം ഇനി നീട്ടി നൽകേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗ തീരുമാനം. ഒളിച്ചോട്ടക്കാരനായി മുദ്രകുത്തപ്പെട്ട സാഹചര്യത്തിൽ ഷരീഫ് പ്രഖ്യാപിത കുറ്റവാളിയായി കണക്കാക്കപ്പെടും.
മുബാറക് വിടവാങ്ങി
ഈജിപ്തിന്റെ ഭരണാധികാരിയായി ഹോസ്നി മുബാറക്കിന്റെ കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു. കരുത്തനായ പ്രസിഡന്റ് അൻവർ സാദത്ത് കൊല്ലപ്പെട്ടതിനെത്തുടർന്ന് താത്കാലിക പ്രസിഡന്റായി വന്ന മുബാറക് മൂന്നു പതിറ്റാണ്ടോളം ആ കസേരയിൽ തുടർന്നു. ഉരുക്കുമുഷ്ടികൊണ്ട് രാജ്യത്തെ നിയന്ത്രിച്ച ഭരണാധികാരി.
2011ൽ അറബ് വസന്തത്തെത്തുടർന്ന് അധികാരഭ്രഷ്ടനാക്കപ്പെട്ട മുബാറക് അഴിമതി ആരോപണങ്ങളുടെ പേരിൽ വിചാരണ നേരിട്ടു. ആയിരത്തോളം അറബ് വസന്ത പ്രക്ഷോഭകരുടെ മരണത്തിനുത്തരവാദിയെന്നു കണ്ടെത്തിയ കോടതി മുബാറക്കിന് 2012ൽ കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. അപ്പീൽക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടു. 2017ൽ കുറ്റാരോപണങ്ങളിൽനിന്നെല്ലാം വിമുക്തനായി മുബാറക് പുറത്തിറങ്ങി.
മക്കളായ അലായും ഗമാലും അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചു. മുബാറക്കിന്റെ അവസാന ഭരണനാളുകളിൽ മകൻ ഗമാലാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കുറ്റവിമുക്തനായശേഷം മുബറക് അവസാനകാലം ചെലവഴിച്ചത് ഒരു സൈനിക ആശുപത്രിയിലായിരുന്നു. അപൂർവമായേ പുറത്തിറങ്ങാറുണ്ടായി രുന്നുള്ളൂ. മുബാറക്കിന്റെ അന്ത്യകർമങ്ങൾ ഔദ്യോഗിക ബഹുമതികളോടെ നടത്തി. അശ്വാരൂഢ വാഹനത്തിലായിരുന്ന അന്ത്യയാത്ര. യുദ്ധകാല സേവനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ബഹുമതി.
കരുത്തനായ ഭരണാധികാരി എന്ന നിലയിൽ മാത്രമല്ല, തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനായും മുബാറക് ശോഭിച്ചു. തെരഞ്ഞെടുപ്പുകളിലെല്ലാം വൻവിജയം കൊയ്തു. ഭീകരപ്രവർത്തനത്തെ അടിച്ചമർത്തി. പാശ്ചാത്യരാജ്യങ്ങളുമായി, വിശിഷ്യ, അമേരിക്കയുമായി ഉറ്റബന്ധം പുലർത്തിയിരുന്ന മുബാറക് ഇന്ത്യൻ ഭരണാധികാരികളുമായും ഊഷ്മള ബന്ധം നിലനിർത്തി. ഇസ്രയേലുമായും നല്ല ബന്ധം പുലർത്താൻ കഴിഞ്ഞു. അൻവർ സാദത്തിന്റെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന മുബാറക്കാണ് ഇസ്രയേലുമായുള്ള സമാധാനക്കരാറിന്റെ ചുക്കാൻ പിടിച്ചത്. സാദത്തിന്റെ വധത്തിനു കാരണമായതും ഈ കരാറായിരുന്നു. അൻവർ സാദത്തിന്റെ വധത്തെത്തുടർന്നാണ് ഹോസ്നി മുബാറക് ഈജിപ്തിൽ അധികാരത്തിലെത്തുന്നത്. വ്യോമസേനാ തലവനും വൈസ് പ്രസിഡന്റുമായിരുന്നു മുബാറക്. ഒരു സൈനിക പരേഡിനിടയിലാണു പട്ടാളത്തിൽ നുഴഞ്ഞുകയറിയ ഇസ്ലാമിക തീവ്രവാദികൾ സാദത്തിനെ വകവരുത്തിയത്. സാദത്തിനു തൊട്ടടുത്തിരുന്നു പരേഡ് വീക്ഷിക്കുകയായിരുന്ന മുബാറക്കിനും പരിക്കേറ്റു. പിന്നീടു പലപ്പോഴും മുബാറക്കിനുനേരേ വധശ്രമമുണ്ടായി. 1995ൽ എത്യോപ്യയിലെ ആഡിസ് അബാബയിൽ ഒരു ട്രാഫിക് കുരുക്കിൽ മുബാറകിന്റെ വാഹനം പെട്ടപ്പോൾ തീവ്രവാദികളുടെ കനത്ത വെടിവയ്പിൽ മുബാറക് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
ദീർഘമായ ഭരണകാലത്തു നടന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും കൊടിയ അഴിമതികളുടെയും പേരിൽ മുബാറക്കിനെതിരേ നിശിത വിമർശനം ഉയർന്നിരുന്നു. മുബാറക്കിന്റെ രഹസ്യപ്പോലീസ് നടത്തിയ തേർവാഴ്ച രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.
ലോകവിചാരം/ സെർജി ആന്റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Latest News
ഡുപ്ലെസിക്ക് അർധസെഞ്ചുറി; ആർസിബി വിജയവഴിയിൽ
പൂഞ്ചിൽ ഭീകരാക്രമണം; പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു
മോഹന്‍ ബഗാനെ വീഴ്ത്തി; മുംബൈ സിറ്റിക്ക് കിരീടം
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top