Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
റബറിനു ദയാവധമോ?
Tuesday, February 28, 2023 11:13 PM IST
ജയിംസ് വടക്കൻ
റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് സംസ്ഥാന ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയതിനെതിരേ ചിലർ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തുകയുണ്ടായി. സബ്സിഡി നൽകുന്നതിനു പകരം കർഷകരെ റബർ കൃഷിയിൽനിന്നു തിരിച്ചുവിടുന്നതിനാണ് പ്രാമുഖ്യം നൽകേണ്ടത് എന്നാണ് ഇവരുടെ വാദം. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രതികരണവും ഇത്തരത്തിലായിരുന്നു.
ഡോ. മുരളി ഉയർത്തുന്ന വാദങ്ങൾ ഇവയാണ്: സ്ഥലത്തിന്റെ ഉയർന്നവിലയും തൊഴിലെടുക്കാൻ ആളെകിട്ടാത്തതും കാരണം കേരളത്തിൽ റബർകൃഷിക്ക് ഇനി ഭാവിയില്ല. റബർ ദീർഘകാല വിളയായതിനാൽ തോട്ടം പാട്ടത്തിനു കൊടുക്കാനുള്ള സാധ്യതയും കുറവാണ്. കൂടാതെ ഹൈറേഞ്ചിലും അതോടുചേർന്നുമുള്ള റബർ തോട്ടങ്ങളിൽ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്നതും ഈ കൃഷിയിൽ നിന്ന് ആളെ അകറ്റും. വീടിനു ചുറ്റും 20 സെന്റ് മുതൽ രണ്ടേക്കർവരെ കൃഷി ചെയ്തിരുന്ന ആളുകളുടെ തലമുറ ഏതാണ്ട് അവസാനിക്കുകയാണ്. റബർ കൃഷിയിൽ ഓട്ടോമേഷനുള്ള പരിമിതികളും പോരായ്മയാണ്. കേരളത്തിൽ ഇടനാട്ടിൽനിന്നും റബറിനെ കുടിയിറക്കേണ്ട സമയമാണ്. ആ ഭൂമിക്ക് മറ്റെന്തൊക്കെ സാധ്യതകൾ ഉണ്ട്. കാക്കനാട് ഇൻഫോപാർക്കിനടുത്തൊക്കെ റബർതോട്ടങ്ങൾ കാണുന്പോൾ എനിക്ക് അതിശയമാണ്. അതേ സമയം ഒരേക്കർ സ്ഥലത്തിന് ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്ഥലങ്ങളിലും രാജ്യങ്ങളിലും ഒരേക്കറിന് ആയിരം രൂപാ പോലും ചെലവില്ലാതെ ദീർഘകാലത്തേക്ക് പാട്ടഭൂമി കിട്ടുന്ന സ്ഥലങ്ങളിലും റബർകൃഷി ചെയ്യുന്നത് ലാഭകരമാണ്. ഇത്തരം രാജ്യങ്ങളിൽ തൊഴിലാളികളുടെ കൂലിയും കുറവാണ്. ലോകത്ത് ഈ സാഹചര്യം നിലനിൽക്കെ റബർകൃഷി കേരളത്തിൽ നിലനിൽക്കും എന്നു കരുതേണ്ട കാര്യമില്ല.
12 ലക്ഷത്തിലധികം കുടുംബങ്ങളാണ് സംസ്ഥാനത്ത് റബർകൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. മൂന്നര ലക്ഷം തൊഴിലാളികൾ ടാപ്പിംഗ് ജോലിയും ചെയ്യുന്നു. ഇത്രമാത്രം ജനങ്ങളുടെ ജീവിതമാർഗമായ കേരളത്തിലെ റബർകൃഷിക്ക് ഇത്തരത്തിലൊരു ദയാവധം വിധിക്കാൻ കഴിയുമോ?
കേരളത്തിലെ റബർ കർഷക ജീവിതങ്ങൾ
കൃഷി ചെയ്തിരിക്കുന്ന ഭൂമിയുടെ വിസ്തീർണംകൊണ്ടും വിളവരുമാനംകൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ കൃഷിയാണ് റബർ. വിളവരുമാനത്തിൽ കേരളത്തിലെ കൃഷികൾ ഇങ്ങനെ.
കേരളത്തിൽ ആകെ 5,51,115 ഹെക്ടറിലാണ് റബർകൃഷി. അതിൽ 1,40,750 ഹെക്ടറും (21%) കോട്ടയം ജില്ലയിലാണ്. തൊട്ടടുത്ത് എറണാകുളം (82,829), പത്തനംതിട്ട (62,297), കൊല്ലം (39,824), കണ്ണൂർ (33,791) ജില്ലകളാണ്. റബർ ബോർഡിന്റെ തന്നെ കണക്കനുസരിച്ച് 12 ലക്ഷം കുടുംബങ്ങളാണ് റബർ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്നര ലക്ഷം തൊഴിലാളികൾ റബർ ടാപ്പിംഗ് മേഖലയിൽ പണിയെടുക്കുന്നു. മൊത്തം പതിനഞ്ചര ലക്ഷം കുടുംബങ്ങളുടെ ജീവിത മാർഗമാണ് റബർ കൃഷി. കേരളത്തിൽ തെങ്ങാണ് കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യപ്പെടുന്നതെങ്കിലും റബർകൃഷിയുടെയത്ര കുടുംബങ്ങൾ തെങ്ങിനെ ഉപജീവനമാർഗ്ഗമായി ആശ്രയിക്കുന്നില്ല എന്നതാണ് സത്യം.
കേരളത്തിലെ മിക്ക ജില്ലകളിലും റബർ പ്രധാന കാർഷിക വിളതന്നെയാണ്.
കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക വിളകളിൽ ഏറ്റവും കുറവു വരുമാനം ലഭിക്കുന്ന കൃഷിയും റബർ തന്നെയാണ്. എന്നിട്ടും 1981-2019 കാലഘട്ടത്തിൽ നെല്ലിനും കപ്പയ്ക്കും കശുമാവിനും കൃഷിയിൽ നഷ്ടമുണ്ടായപ്പോൾ കൃഷിഭൂമി ഇരട്ടിയായത് റബർ കൃഷിയിലായിരുന്നു.
കേരളത്തിലെ കൃഷിഭൂമി
പ്രധാന വിളകൾ 1981 - 2019
എന്തുകൊണ്ടാണ് ജാതി-മത, വർണ-വർഗ, രാഷ്ട്രീയ തിരിച്ചുവ്യത്യാസമില്ലാതെ ഇത്രയധികം മലയാളി കുടുംബങ്ങൾ റബർ കൃഷിയിലേക്ക് നീങ്ങിയത്? അനുദിന പരിപാലനം ആവശ്യമില്ല എന്നതുതന്നെ ഏറ്റവും പ്രധാനം. റബർ നട്ടുകഴിഞ്ഞാൽ ആദ്യത്തെ മൂന്നു-നാലു വർഷം നന്നായി പരിപാലിച്ചാൽ പിന്നെ 40 വർഷത്തേക്ക് കാര്യമായ ചെലവുകളില്ല. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 40 ശതമാനം തോട്ടങ്ങളിൽ ടാപ്പിംഗ് നടത്തുന്നത് തൊഴിലാളികളാണെങ്കിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 90 ശതമാനം തോട്ടങ്ങളിലും കർഷകർ തന്നെയാണ് ടാപ്പിംഗ് നടത്തുന്നത്. അതുകൊണ്ടുതന്നെ ആദായകരമല്ലെങ്കിലും റബർ കൃഷിയിൽനിന്ന് മിനിമം ഉപജീവനത്തിനുള്ള വരുമാനം കിട്ടുന്നു.
റബറിന്റെ വിലയിടിവു മാത്രമല്ല റബർ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. നിലവിൽ കേരളത്തിൽ റബർ ഷീറ്റാണ് മുഖ്യ ഉത്പാദക വസ്തു. റബർ ഷീറ്റ് ഒരു കർഷക മൂല്യവർധിത ഉത്പന്നമാണ്. റബർക്കറയിൽ ആസിഡ് ഒഴിച്ച് സംസ്കരിച്ച് റബർ റോളർ ഉപയോഗിച്ച് ഷീറ്റാക്കി വെയിലത്തോ പുകപ്പുരയിലോ ഉണക്കിയാണ് റബർക്കറ ഷീറ്റാക്കുന്നത്. ഒരു കർഷകന്റെ അദ്ധ്വാനത്തിന്റെയും തൊഴിലിന്റെയും പകുതി ഇങ്ങനെ മൂല്യവർധനവ് നടത്താനാണ് ഉപയോഗിക്കുന്നത്. ടയർ കന്പനികൾ പറയുന്നത് തങ്ങൾക്ക് സംസ്കരിച്ച റബർഷീറ്റ് വേണ്ട നമ്മുടെ നാട്ടിലെ ചിരട്ടപ്പാൽ പോലെ സംസ്കരിക്കാത്ത റബർ ക്രന്പ് മതി എന്നാണ്. എന്താണ് റബർ ക്രന്പ്? ബ്ലോക്ക് റബറും കപ്ലംബുമാണ് റബർ ക്രന്പ്.
റബർ ഷീറ്റും ബ്ലോക്ക് റബറും കപ്ലംബും
ഇന്ത്യയും മറ്റു റബർ ഉത്പാദക രാജ്യങ്ങളുമായി റബർപ്പാൽ സംസ്കരണത്തിലും വിപണനത്തിലും വളരെയേറെ വൈരുധ്യങ്ങളുണ്ട്. റബർപ്പാലിന് ഏറ്റവും കൂടുതൽ മൂല്യവർധനവ് നടത്തുന്ന പ്രദേശം കേരളമാണ്. റബർ ബോർഡിന്റെ കഴിഞ്ഞ കാലങ്ങളിലെ മികച്ച കർഷക സൗഹൃദ പ്രവർത്തനങ്ങളുടെയും കർഷകരുടെ സംരംഭകത്വ സ്വഭാവത്തിന്റെയും ഭാഗമായി ടയർ നിർമാണത്തിന് നേരിട്ടുപയോഗിക്കാവുന്ന വസ്തുവായി നാം ഷീറ്റ് ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. റബർപ്പാൽ മേഖലയിൽ സാധ്യമായ എല്ലാ മൂല്യവർധനവുകളും നാം നടപ്പിലാക്കിക്കഴിഞ്ഞു. അതാണ് ആർഎസ്എസ് ഗ്രേഡ് റബർ ഷീറ്റുകൾ.
എന്നാൽ തായ്ലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ റബർപ്പാലിൽനിന്നു മൂല്യവർധനവേ ഉണ്ടാകുന്നില്ല. ടാപ്പിംഗ് മാത്രമാണ് അവിടെ നടക്കുന്നത്. ടാപ്പിംഗ് നടത്തി എടുത്ത റബർക്കറ ഒരേ പാത്രത്തിൽ തന്നെ സംഭരിച്ച് ആഴ്ചയിൽ ഒരിക്കൽ അത് പിണ്ടിപ്പാലായി എടുത്ത് നേരിട്ട് കച്ചവടം നടത്തുകയാണ് ആ രാജ്യങ്ങളിലെ പതിവ്. സംസ്കരിക്കാത്തതാണ് കപ്ലംബ് അഥവാ ചിരട്ടപ്പാൽ. നിലവിൽ തായ്ലൻഡ് അടക്കമുള്ള വിദേശ റബർ ഉത്പാദക രാജ്യങ്ങളിൽ ചിരട്ടപ്പാൽ 50 മുതൽ 60 രൂപയ്ക്കുവരെ ലഭ്യമാണ്. ചിരട്ടപ്പാൽ ഇറക്കുമതിക്ക് സാങ്കേതിക തടസമുള്ളതിനാലാണ് ഇറക്കുമതി നടക്കാത്തത്. ഇത് നീക്കാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെ സംഭവിച്ചാൽ സ്വാഭാവിക റബറിന്റെ വില 60 മുതൽ 70 രൂപ വരെയായി താഴും.
കപ്ലംബ് ഇറക്കുമതി ചെയ്യാനുള്ള നീക്കം 2018 ഓഗസ്റ്റിൽ ശക്തമായതോടെ ജയിംസ് വടക്കന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലാ ആസ്ഥാനമായ സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യുക്കേഷനും, ഐങ്കൊന്പ് ജനതാ ആർപിഎസ് ഭാരവാഹിയായ ബിന്നി ചോക്കാട്ടും കേരള ഹൈക്കോടതിയിൽ നൽകിയ കേസിൽ ചുരുങ്ങിയത് മൂന്നു വർഷത്തെ പഠനങ്ങൾക്ക് ശേഷമേ കപ്ലംബ് ഇറക്കുമതി ചെയ്യാൻ സാങ്കേതികമായി സാധിക്കുമോ എന്നറിയാനാവൂ എന്ന തരത്തിൽ കേന്ദ്ര വാണിജ്യ വകുപ്പ് നൽകിയ സത്യവാങ്മൂലംതന്നെ വിധിയുടെ ഭാഗമാക്കി ജസ്റ്റീസ് സുരേന്ദ്ര മോഹന്റെയും ജസ്റ്റീസ് വി. ഷിർസിയുടെയും ഡിവിഷൻ ബഞ്ച് 10.9.2018 ൽ ഉത്തരവ് പുറപ്പെടുവിച്ചതോടെ കപ്ലംബ് ഇറക്കുമതി മൂന്ന് വർഷത്തേക്കു നീട്ടിവയ്ക്കപ്പെട്ടു.
ചുരുക്കത്തിൽ, റബറിന്റെ ഭാവി അത്ര ശോഭനമല്ലെന്നു മാത്രമല്ല, ഉത്കണ്ഠാജനകവുമാണ്. നമ്മൾ പരന്പരാഗതമായി ചെയ്തിരുന്ന റബർ ഷീറ്റ് ഉത്പാദനവും അതിന്റെ വിപണനവും ആവശ്യക്കാരില്ലാതെ വരുന്ന പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കാരണം ടയർ നിർമാതാക്കൾക്ക് റബർ ഷീറ്റിനു പകരം കപ്ലംബ് കിട്ടിയാൽ മതി.
മൂല്യവർധന നടത്തുന്നതുമൂലം മറ്റ് റബർ ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ ഫാം ഗേറ്റ് വില ലഭിക്കുന്നത് നമ്മുടെ കർഷകർക്കാണ്. വിലക്കുറവിന്റെ കാലത്ത് നമുക്ക് കിട്ടുന്നത് 150 രൂപയാണെങ്കിൽ മലേഷ്യയിലെയും തായ്ലൻഡിലെയും കപ്ലംബിന് ലഭിക്കുന്നത് 60 രൂപ മാത്രം. 150 രൂപ 60 രൂപയിലേക്ക് താഴ്ത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.
(തുടരും...)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
Latest News
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
അച്ചടക്ക ലംഘനം; അരുണാചലിൽ 27 നേതാക്കളെ ബിജെപിയിൽ നിന്നും പുറത്താക്കി
ഭർത്താവിനെ കൈയും കാലും കെട്ടിയിട്ട് പൊള്ളിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ
Latest News
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
അച്ചടക്ക ലംഘനം; അരുണാചലിൽ 27 നേതാക്കളെ ബിജെപിയിൽ നിന്നും പുറത്താക്കി
ഭർത്താവിനെ കൈയും കാലും കെട്ടിയിട്ട് പൊള്ളിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top