x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സ്വാധീനമുള്ളവർ വേട്ടയാടപ്പെടും"; വധശ്രമത്തിന് പിന്നാലെ ലിങ്കണുമായി സ്വയം ഉപമിച്ച് ട്രംപ്


Published: April 26, 2026 08:09 PM IST | Updated: April 26, 2026 08:09 PM IST

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ്സ് അസോസിയേഷൻ വിരുന്നിനിടെ നടന്ന വെടിവെപ്പിന് പിന്നാലെ തനിക്ക് നേരെ വീണ്ടും ഉണ്ടായ വധശ്രമത്തെക്കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

എന്തിനാണ് തനിക്ക് നേരെ മാത്രം വീണ്ടും വധശ്രമങ്ങൾ ഉണ്ടാകുന്നത് എന്ന ചോദ്യത്തിന്, ചരിത്രത്തിലെ പ്രമുഖരായ അമേരിക്കൻ പ്രസിഡന്‍റുമാരുടെ പട്ടികയിൽ തന്‍റെ സ്ഥാനത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ട്രംപിന്‍റെ മറുപടി. "ഞാൻ വധശ്രമങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നിങ്ങൾ എബ്രഹാം ലിങ്കണെ നോക്കൂ. ലോകത്ത് ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നവരെയാണ് അവർ എപ്പോഴും ലക്ഷ്യം വെക്കുന്നത്," ട്രംപ് പറഞ്ഞു.

2024-ലെ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട കാര്യം സൂചിപ്പിച്ച അദ്ദേഹം, തന്‍റെ ജീവിതം അപകടകരമാണെങ്കിലും താൻ ഒരു സാധാരണ ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പലരും മാനസികമായി തകരുമെങ്കിലും താൻ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. "നമ്മൾ രാജ്യത്തെ മാറ്റിമറിച്ചു. അതിൽ സന്തോഷമില്ലാത്ത ഒരുപാട് പേരുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്," ട്രംപ് കൂട്ടിച്ചേർത്തു. ഇതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് മതിയായ സുരക്ഷയില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ താൻ നിർമ്മിക്കുന്ന 400 മില്യൺ ഡോളർ ബാൾറൂമിന്‍റെ ആവശ്യകത ഈ സംഭവം തെളിയിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

 

Tags : Trump Assasination White House Latest News

Recent News

Corehub Up