ജാരദ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും.
മോസ്കോ: അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്‍റെ മരുമകൻ ജാരദ് കുഷ്നറും ശനി, ഞായർ ദിവസങ്ങളിൽ റഷ്യയും യുക്രെയ്നും സന്ദർശിക്കും. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് സന്ദർശനമെന്നു സൂചനയുണ്ട്.
റഷ്യൻ മാധ്യമങ്ങളാണ് സന്ദർശനവിവരം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
വിറ്റ്കോഫും കുഷ്നറും ജനുവരിയിൽ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയിരുന്നു. അന്ന് ഇരുവരും റഷ്യൻ പ്രസിഡന്‍റ് പുടിനുമായി നാലു മണിക്കൂർ ചർച്ച നടത്തിയിരുന്നു.
നാലര വർഷത്തിലെത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
യുക്രെയ്ന്‍റെ കൂടുതൽ ഭൂമി വിട്ടുകിട്ടണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പുടിനുള്ളത്. ഇത് അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല.
അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അവസാനമായി ചർച്ച നടത്തിയത് ഫെബ്രുവരിയിലായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയത്.
Tags : Ukraine War Russia Ukraine Putin