x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാദങ്ങള്‍ക്കിടെ 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം

കൊച്ചി ബ്യൂറോ
Published: June 3, 2026 12:14 PM IST | Updated: June 3, 2026 12:14 PM IST

കൊച്ചി: തര്‍ക്കങ്ങള്‍ തുടരവെ താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം ആരംഭിച്ചു. ഇന്ന് രാവിലെ പത്തു മുതലാണ് അമ്മയുടെ യോഗം നടക്കുന്നത്. നടി അന്‍സിബ ഹസന്‍ ലക്ഷ്മിപ്രിയക്കെതിരെയും ടിനി ടോമിനെതിരെയും പോലീസില്‍ നല്‍കിയ പരാതികളും സംഘടനയുടെ ഓഫീസ് ജീവനക്കാരി അതുല്യ നല്‍കിയ പരാതിയും യോഗത്തില്‍ ചര്‍ച്ചയാകും.

മുന്‍ ജോയിന്‍റ് സെക്രട്ടറിയായ അന്‍സിബ രാജി വച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ പരാതി നല്‍കിയത്. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു, സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് അന്‍സിബ പോലീസില്‍ പരാതി നല്‍കിയത്.

സംഘടനയുടെ വൈസ് പ്രസിഡന്‍റ് ആയ നടി ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറയില്‍ നല്‍കിയ പരാതിയില്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറി എന്നാണ് അന്‍സിബയുടെ രണ്ടാമത്തെ പരാതി. ഈ കേസില്‍ കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ തൃക്കാക്കര എസിപി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.

അന്‍സിബയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുണ്ട് എന്നാണ് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനയില്‍ തന്‍റെ പരാതി കേള്‍ക്കാന്‍ മാലാ പാര്‍വതി, രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതില്‍ സംഘടന തീരുമാനമെടുത്തിരുന്നില്ല. നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ക്കെതിരെയാണ് ഓഫീസ് ജീവനക്കാരി അതുല്യ പരാതി നല്‍കിയത്. തനിക്കെതിരെ വ്യാജ പ്രചാരണവും ഗൂഢാലോചനയും ഭീഷണിയും നടത്തിയെന്നാണ് വോയിസ് ക്ലിപ്പ് അടക്കമുള്ള തെളിവുകളോടെ അതുല്യ പരാതി നല്‍കിയത്.

Tags : AMMA executive meeting controversy

Recent News

Corehub Up